ബലാത്സംഗ കേസിൽ ജാമ്യം നേടിയത് വ്യാജരേഖ ഉണ്ടാക്കി; എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം റദ്ദാക്കി  ഹൈക്കോടതി

ബലാത്സംഗ കേസിൽ ജാമ്യം നേടിയത് വ്യാജരേഖ ഉണ്ടാക്കി; എസ് എച്ച് ഒ, എവി സൈജുവിന്‍റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

 

 

കൊച്ചി: ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി  മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരയുടെ  ഹർജിയിൽ നടപടിയെ തുടർന്നാണ്   ജാമ്യം റദ്ദാക്കിയത്.     സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു.

ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനിൽ വ്യാജയായി രേഖപ്പെടുത്തിയത്.  മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന്   പരാതിക്കാരി പറഞ്ഞു.  വിവാഹ വാഗ്ദാനം നൽകി  ഭീഷണിപ്പെടുത്തിയാണ് സൈജു ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു.