ഏറ്റുമാനൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം നഷ്ടമായി

ഏറ്റുമാനൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം നഷ്ടമായി

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം യു.ഡി.എഫിന് നഷ്ടമായി.ആരോഗ്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷയായിരുന്ന സുനിത രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.നഗരസഭയില്‍ 3ാം വാര്‍ഡിനെ പ്രതിനിധികരിക്കുന്ന സ്വതന്ത്ര അംഗം ബീനാ ഷാജി എല്‍.ഡി.എഫ് അംഗം പി.എസ്.വിനാേദിന്റെ പിന്തുണയോടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്ന 10ാം വാര്‍ഡ് സ്വതന്ത്ര അംഗം സുനിതാ ബിനീഷ് നയം മാറ്റിയതാണ് ബീനാ ഷാജിയുടെ വിജയത്തിന് കാരണം. യുഡി.എഫ് സുനിതയ്ക്ക് ഒരു വര്‍ഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും, 3 വര്‍ഷം സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് സുനിത രാജിവയ്ക്കുകയായിരുന്നു. യു.ഡി.എഫിന്റെയും, ഉദ്യോയോഗസ്ഥരുടെയും നിസഹകരണം മൂലം പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

നിലവിലെ ചെയര്‍പേഴ്‌സന്റെ കാലാവധി 2 വര്‍ഷമാണ്. ധാരണയനുസരിച്ച്‌ രാജിവച്ചാല്‍ ഭരണനഷ്ടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ബി.ജെ.പിയ്ക്ക് ഏഴ് അംഗങ്ങള്‍ ഉണ്ട്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി അംഗം അജിശ്രീ മുരളി വിട്ടുനിന്നു.