ഏറ്റുമാനൂർ കോട്ടയത്തിന്റെ അധോലോകമാകുന്നു..! കഞ്ചാവും തട്ടിക്കൊണ്ടു പോകലും മദ്യക്കച്ചവടവും ബ്ലേഡ് ഇടപാടുകളും; ഏറ്റുമാനൂരിൽ നടക്കുന്നത് ക്രിമിനൽവാഴ്ച; യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിടിയിലായത് കൊടുംക്രിമിനൽ വിനീത് സഞ്ജയനും കൂട്ടാളികളും

ഏറ്റുമാനൂർ കോട്ടയത്തിന്റെ അധോലോകമാകുന്നു..! കഞ്ചാവും തട്ടിക്കൊണ്ടു പോകലും മദ്യക്കച്ചവടവും ബ്ലേഡ് ഇടപാടുകളും; ഏറ്റുമാനൂരിൽ നടക്കുന്നത് ക്രിമിനൽവാഴ്ച; യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിടിയിലായത് കൊടുംക്രിമിനൽ വിനീത് സഞ്ജയനും കൂട്ടാളികളും

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: കോട്ടയത്തിന്റെ അധോലോകമായി ഏറ്റുമാനൂർ വളരുന്നു. ബ്ലേഡ് മാഫിയ സംഘങ്ങളുടെ തണലിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമാനൂരിൽ തഴച്ചു വളരുകയാണ്. ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ, കൈപ്പുഴ, ആർപ്പൂക്കര, പനമ്പാലം മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഏറ്റവും ഒടുവിൽ ഏറ്റുമാനൂരിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി, മാരകമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘത്തലവൻ വിനീത് സഞ്ജയനെയും കൂട്ടാളികളെയുമാണ് ഇപ്പോൾ പൊലീസ് പിടികൂടിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിനു ചുവട്ടിൽ കമന്റിട്ടതിനെ തുടർന്നാണ് പാറോലിച്ചൽ ഭാഗത്ത് ബന്ധുവീട്ടിൽ താമസിച്ചിരുന്ന ഫൈസലിനെ (24) ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, കാപ്പ ചുമത്തി ജില്ലാ പൊലീസ് ജയിലിൽ അടയ്ക്കുകയും ചെയ്ത പ്രതിയായ വിനീത് സഞ്ജയനും സംഘവുമാണ് ഫൈസലിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. മർദനമേറ്റ് മൃതപ്രായനായ ഫൈസലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വിനീത് സഞ്ജയനും സംഘവും ഇയാളുടെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഫൈസലിനെ രക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് അയ്മനം മാങ്കീഴിപ്പടി വിനീത് സഞ്ജയൻ (32) ക്വട്ടേഷൻ സംഘാംഗങ്ങളുമായി എത്തി ഫൈസലിന്റെ വീട് ചവിട്ടിപ്പൊളിച്ച് അകത്തു കയറി ആക്രമണം നടത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു ഫൈസൽ കമന്റിട്ടിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിന് ഒടുവിലാണ് വിനീത് സഞ്ജയനും സംഘവും ഫെസലിനെതിരെ ക്വട്ടേഷൻ ഏറ്റെടുത്ത് രംഗത്ത് ഇറങ്ങിയത്. തുടർന്നു, ഫൈസലിനെ തട്ടിക്കൊണ്ടു വന്ന ശേഷം, വിനീതിന്റെ വീട്ടിൽ എത്തിച്ച് തടവിൽ പാർപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് ക്വട്ടേഷൻ സംഘാംഗങ്ങൾ ചേർന്നു ഫൈസലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഫൈസലിന്റെ വീട് ആക്രമിച്ച വിഷയത്തിൽ അടക്കം പരാതി ലഭിച്ചതിനെ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് ഫൈസലിനെ കണ്ടെത്തിയത്. തുടർന്നു, ഫൈസലിനെ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിനീത് സഞ്ജയനെ പൊലീസ് പിടൂകിടയത്്. തുടർന്നു, വിനീതിന്റെ കൂട്ടു പ്രതികളായ വടവാതൂർ പുത്തൻപറമ്പിൽ റഹിലാൽ (27), തെള്ളകം വലിയവീട്ടിൽ ബുദ്ധലാൽ (23), പേരൂർ ഒഴികയിൽ വിഷ്ണു അനിൽ (23), കുടമാളൂർ പുളിഞ്ചുവട് പുതുപ്പറമ്പിൽ അജയ് (38) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റുമാനൂരിലും പരിസരത്തും കഞ്ചാവ് , ബ്ലേഡ് മാഫിയ സംഘങ്ങൾക്കു തണലൊരുക്കുന്നത് ഗുണ്ടാ – ക്വട്ടേഷൻ സംഘങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. ഈ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ ഇടപാടുകൾക്കു പണം നൽകുന്നതും, ഇവരുടെ കേസുകൾ അടക്കം നടത്തുന്നതും ഈ ബ്ലേഡ് മാഫിയ സംഘങ്ങളാണ്. ഏറ്റുമാനൂരിൽ ഒരു മാസം മുൻപ് 65 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഇത് എത്തിയത് ഏറ്റുമാനൂരിലെ ക്വട്ടേഷൻ ഗുണ്ടാ സംഘത്തിനാണ് എന്നു കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെ കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിൽ ഗുണ്ടാ സംഘത്തലവനായ അലോട്ടിയെ പൊലീസ് പിടികൂടി റിമാൻഡും ചെയ്തിരുന്നു.