എന്തിനും തയാറായി കേരളത്തിലെ യുവതികൾ; കഴിഞ്ഞ ആറുമാസത്തിനിടെ ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായത് 18ഓളം യുവതികൾ; കേരളത്തിന്റെ പോക്ക് എങ്ങോട്ട്?
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്തു ലഹരി മയക്കുമരുന്നു വിതരണം തകൃതിയായി നടക്കുമ്പോൾ കാരിയർമാരായി എത്തുന്നത് കൂടുതലും യുവതികളാണെന്ന് അന്വേഷണ സംഘം. മൂന്നു മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം എട്ടു പേരെയാണ് എക്സൈസ് സംഘം പിടി കൂടിയത്.
പോലീസിൻറെയും എക്സൈസിൻറെയും പരിശോധനയിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനും സംശയിക്കാതിരിക്കാനുമാണ് യുവതികളെ ലഹരി മാഫിയകൾ കാരിയറുമാരക്കുന്നത്. കോഴിക്കോട്ട് എക്സൈസിൽ വനിതകൾ 17 പേർ മാത്രമാണുള്ളതെന്നും ഇവരുടെ സേവനം ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണവും തുടരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.
വലിയ റാക്കറ്റുകളായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും വലയത്തിൽ വിദ്യാർഥികളുടെ വരെ സാന്നിധ്യമുണ്ടെന്നും സംഘം വ്യക്തമാക്കി. അടുത്തിടെ കോഴിക്കോട് രജിസ്റ്റർ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം യുവതികളുടെ പങ്കാളിത്തമുണ്ട്. അതേസമയം പിടിക്കപ്പെട്ടവരെല്ലാം ലഹരിയുടെ അടിമകളല്ല. സൗഹൃദ വലയങ്ങളിലൂടെയും മറ്റുമാണ് ഇവരിൽ പലരും ഈ മേഖലയിലെത്തിയതെന്നുമാണ് പൊലീസ് വിലയിരുത്തൽ.