പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ; അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ മേധാവി  ഡോ. വി.എല്‍. ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ; അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. വി.എല്‍. ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ആതുരശുശ്രൂഷാരംഗത്ത് 33 വര്‍ഷത്തെ സേവനത്തിലൂടെ പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ ഡോ. വി.എല്‍. ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്.

തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപൂർവവും സങ്കീർണവുമായ ഹൃദ്രോഗ ചികിത്സകൾ വിജയകരമായി നടത്തി പേരെടുത്ത ഡോക്ടറാണ് ജയപ്രകാശ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന 7 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിനൊപ്പം പങ്കാളിയായി.

മെഡിക്കൽ കോളജിൽ 15 വർഷത്തിനുള്ളിൽ അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകളാണ് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയത്.
മുന്‍മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ
ഹൃദയസംബന്ധമായ രോഗങ്ങൾക്കു ചികിത്സിച്ച മെഡിക്കൽ സംഘത്തിലെ പ്രധാനിയായിരുന്നു ജയപ്രകാശ്.

മുൻ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് തുടങ്ങി വിവിധ തലങ്ങളിലെ പ്രശസ്തരും പ്രഗല്ഭരുമായവർ ഹൃദ്രോഗ ചികിത്സയ്ക്കായി ഡോ. ജയപ്രകാശിനെയാണ് തേടിയെത്തിയിരുന്നത്.

സംസ്ഥാനത്തെ മികച്ച ഹൃദ്രോഗ ചികിത്സാ കേന്ദ്രമാക്കി മെഡിക്കൽ കോളജിനെ ഉയർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. കാത്ത് ലാബുകൾ ഉൾപ്പെടെ എല്ലാ വിദഗ്ധ ചികിത്സാ സൗകര്യവും ഇവിടെ സജ്ജമാക്കാൻ മുൻകയ്യെടുത്തതും ഡോ. ജയപ്രകാശ് ആയിരുന്നു.

ശരാശരി 20 മണിക്കൂർ വരെ ആശുപത്രിയിൽ ചെലവിടാറുള്ള ഡോ. ജയപ്രകാശ് റുമാറ്റിക് ഹാർട്ട് ക്ലബ്ബിന്റെ സംസ്ഥാന കോഓർഡിനേറും ആരോഗ്യവകുപ്പിലെ ഹാർട്ട് അറ്റാക്ക് ചികിത്സകളുടെ നോഡൽ ഓഫിസറുമാണ്. ഹൃദ്രോഗ ചികിത്സ സംബന്ധിച്ച് 1500 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇദ്ദേഹം പ്രശസ്ത വയലിനിസ്റ്റ് കൂട്ടിയാണ്.

ആറാം വയസിൽ വയലിന്‍ പഠിച്ചു തുടങ്ങിയ ജയപ്രകാശ് “കാതോട് കാതോരമടക്കം “നിരവധി പ്രശസ്ത സിനിമാ ഗാനങ്ങളുടെ റിക്കാഡിംഗിലും പങ്കാളിയാണ്. ദക്ഷിണാമൂര്‍ത്തിസ്വാമി, യേശുദാസ്, ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു . മുന്‍ ജില്ലാ ജഡ്ജി പരേതനായ വി.യു ലംബോധരന്റെയും സി.എം.എസ് കോളേജ് മലയാളം പ്രൊഫസറായിരുന്ന രാധയുടെയും മകനാണ്. ഭാര്യ ശാന്തി മെഡിക്കല്‍ കോളേജിലെ അനസ്തീസിയ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ്. ഡോ.അര്‍ജുന്‍, അരുണ്‍ എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ ഏപ്രിൽ 30 നാണ് ജനകീയനായ പതിനായിരങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ തൊട്ടറിഞ്ഞ ഡോ. വി.എൽ ജയപ്രകാശ് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചത്.