തുടരന്വേഷണം നടത്തുന്നത് അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ച്‌ വെക്കാൻ;  തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപിന്‍റെ ഹര്‍ജി; സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

തുടരന്വേഷണം നടത്തുന്നത് അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ച്‌ വെക്കാൻ; തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപിന്‍റെ ഹര്‍ജി; സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ മറച്ച്‌ വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുന്‍പ് തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. കേസില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വധഗൂഡാലോചനക്കുറ്റം നിലനിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപിനടക്കം ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ ഗൂഡാലോചന സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഫോണുകള്‍ കൈമാറാതിരുന്നത് നിസഹകരണമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല.

പ്രതികളുടെ കൈവശമുള്ള ഫോണുകള്‍ കൈമാറിയതായി കോടതി വിലയിരുത്തി.
ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ ആശങ്ക കോടതി പരിഗണിച്ചു. അത്തരം നടപടികളുണ്ടായാല്‍ പ്രതികളുടെ അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഉപാധിയിലുണ്ട്. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളും ജസ്റ്റിസ് ഗോപിനാഥിന്‍റെ ഉത്തരവിലുണ്ട്.

പാതിവെന്ത വസ്തുതകളും അപൂര്‍ണ വിവരങ്ങളുമായി കോടതികളെ വിമര്‍ശിക്കുന്നത് അംഗീകരിക്കാനാകില്ല. നിതീന്യായസംവിധാനം പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന അജ്ഞതയാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും ജസ്റ്റിസ് ഗോപിനാഥ് ചൂണ്ടിക്കാട്ടി.