ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിനെ റസ്ലിങ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു ; രാത്രി മുഴുവൻ ഗുസ്തി താരങ്ങള്‍ കരയുകയായിരുന്നു; പ്രധാനമന്ത്രിക്ക് വൈകാരികമായ കത്ത് എഴുതി ബജ്‌റംഗ് പൂനിയ; പത്മശ്രീ മടക്കി നല്‍കുമെന്ന് പ്രഖ്യാപനം; പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിനെ റസ്ലിങ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു ; രാത്രി മുഴുവൻ ഗുസ്തി താരങ്ങള്‍ കരയുകയായിരുന്നു; പ്രധാനമന്ത്രിക്ക് വൈകാരികമായ കത്ത് എഴുതി ബജ്‌റംഗ് പൂനിയ; പത്മശ്രീ മടക്കി നല്‍കുമെന്ന് പ്രഖ്യാപനം; പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍.

 

ന്യൂഡല്‍ഹി : ബ്രിജ്ഭൂഷന്റെ കൂട്ടാളിയുടെ വിജയത്തോടെ പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച താൻ പത്മശ്രീ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഒളിമ്ബിക് മെഡല്‍ ജേതാവായ ബജ്‌റങ് പൂനിയ രംഗത്തെത്തി. താൻ പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പത്മശ്രീ മടക്കി നല്‍കുമെന്നും പൂനിയ അറിയിച്ചു.

 

 

 

 

ബിജെപി എംപിയും, റസ്ലിങ് ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷണ് എതിരെ പ്രതിഷേധത്തിന് ഇറങ്ങിയ ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് പൂനിയ. ബ്രിജ്ഭൂഷണ് എതിരെ 12 വനിതാ ഗുസ്തി താരങ്ങളാണ് ലൈംഗിക പീഡനാരോപണം ഉയര്‍ത്തിയത്.റസ്ലിങ് ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബ്രിജ്ഭൂഷണ്‍ നടത്തിയ പരാമര്‍ശം പ്രധാനമന്ത്രിക്ക് അയച്ച വൈകാരികമായ കത്തില്‍ പൂനിയ എടുത്തുപറയുന്നുണ്ട്.

 

 

 

 

 

ഞങ്ങളുടെ ആധിപത്യം തുടരും എന്നാണ് ബ്രിജ്ഭൂഷണ്‍ വിജയത്തില്‍ പ്രതികരിച്ചത്. ഈ മാനസിക സമ്മര്‍ദ്ദം കാരണമാണ് സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കാൻ നിര്‍ബന്ധിതയായതെന്നും, പ്രതിഷേധത്തില്‍ പങ്കെടുത്ത ഗുസ്തി താരങ്ങള്‍ എല്ലാം രാത്രി മുഴുവൻ കരയുകയായിരുന്നുവെന്നും പൂനിയ കത്തില്‍ കുറിച്ചു.ബ്രിജ് ഭൂഷണ്‍ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. വൈകാരികമായിട്ടായിരുന്നു സാക്ഷിയുടെ വിരമിക്കല്‍ പ്രഖ്യാപനം. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ചു. പീഡനക്കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും ആര്‍എസ്‌എസ് അനുഭാവിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന തീരുമാനവുമായി താരം രംഗത്തെത്തിയത്.

 

 

 

മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ കേന്ദ്രം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്ബെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ലെന്നും വ്യക്തമാക്കിയ ശേഷമായിരുന്നു, ഗുസ്തി അവസാനിക്കുന്നതായി സാക്ഷി മാലിക്ക് അപ്രതീക്ഷിതമായി വ്യക്തമാക്കിയത്. ബജ്റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്.