നാല്പതോളം ക്രിമിനൽ കേസുകളിൽ പ്രതി;  പോലിസിന് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലന്ന് വെല്ലുവിളിച്ച ഗുണ്ടയെ ബാംഗ്ലൂരിലെ ഒളിസങ്കേതത്തിലെത്തി പൊക്കി കേരളാ പോലിസ്

നാല്പതോളം ക്രിമിനൽ കേസുകളിൽ പ്രതി; പോലിസിന് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലന്ന് വെല്ലുവിളിച്ച ഗുണ്ടയെ ബാംഗ്ലൂരിലെ ഒളിസങ്കേതത്തിലെത്തി പൊക്കി കേരളാ പോലിസ്

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: നാല്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടും പോലിസിന് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലന്ന് വെല്ലുവിളിച്ച ഗുണ്ടയെ ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്ത് പോലിസ്. കുറ്റാന്വേഷണ മികവിലും കാര്യശേഷിയിലും കേരളാ പൊലീസ് ഇന്ത്യയില്‍ ഒരുപടി മുന്നില്‍ തന്നെയാണ് എന്ന് തെളിയിച്ചു.

35 ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ തൃശ്ശൂരിലെ പ്രത്യേക പൊലീസ് സംഘം പൊക്കിയത് കര്‍ണാടകത്തിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടൂര്‍ നന്ദനത്ത് വീട്ടില്‍ ഹരീഷി(45)നെയാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാട്ടൂര്‍ സ്റ്റേഷനില്‍ 21 കേസും വലപ്പാട് സ്റ്റേഷനില്‍ ഏഴ് കേസും, ചേര്‍പ്പ് സ്റ്റേഷനില്‍ മൂന്ന് കേസ്സും ഒല്ലൂര്‍, മതിലകം സ്റ്റേഷനുകളില്‍ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുള്ളതാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തുടരെ രണ്ട് അടിപിടി കേസ്സുകളുണ്ടാക്കി ഒളിവില്‍ പോയത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലും കര്‍ണ്ണാടകയിലെ പല സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

ചെറുപ്രായത്തിലുള്ള ആണ്‍കുട്ടികളെ ഇയാള്‍ കഞ്ചാവും മയക്കുമരുന്നും നല്‍കി വഴിതെറ്റിക്കുന്ന പ്രകൃതക്കാരനാണ്.

ലഹരിക്കടിമപ്പെട്ട് കൂട്ടത്തിലുള്ള വരെ തന്നെ ആക്രമിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. ഹരീഷിനോടുള്ള വൈരാഗ്യത്തിന് എതിര്‍ ഗുണ്ടാ സംഘം ഇയാളുടെ ഭാര്യയെ ബോംബ് എറിഞ്ഞു വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആ കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജയിലിലാണ്.

പത്തു വര്‍ഷം മുന്‍പ് കര്‍ണ്ണാടകയിലെ കോളാര്‍ സ്വര്‍ണ്ണഖനി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരീഷിന് ഇവിടെ നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും. റൂറല്‍ എസ്‌പി ജി. പൂങ്കുഴലിയുടെ നിര്‍ദ്ദേശത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി. ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, ആളൂര്‍ എസ്‌ഐ ആര്‍. രഞ്ജിത്ത്, എസ്‌ഐ കെ. സുഹൈല്‍, സീനിയര്‍ സി.പി.ഒ ഇ.എസ്. ജീവന്‍, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളായിരുന്നിട്ടും താവളമായ ബാംഗ്ലൂരിലെ അപകടകരമായ ഗല്ലി കണ്ടെത്തി അവിടെ പോയി ഇയാളെ പൊക്കുകയായിരുന്നു പൊലീസ് സംഘം. കോവിഡ് കാലഘട്ടത്തില്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ചാണ് കര്‍ണ്ണാടകയില്‍ അന്വേഷണ സംഘം എത്തിയത്.

പൊലീസ് എത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് വാളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ഇയാള്‍ സുഹൃത്തുക്കള്‍ക്ക് പോസ്റ്റ് ചെയ്തുവത്രേ. എന്നാല്‍ അപ്രതീക്ഷിതമായി ഇയാള്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഗല്ലിയിലെ വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചുകയറുന്നതു കണ്ട് ഇരുട്ടു റൂമിലേക്ക് ഓടിയൊളിക്കാന്‍ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു. അതിനാല്‍ ആയുധമെടുത്ത് പ്രതിരോധിക്കാനുള്ള അവസരം പ്രതിക്ക് ലഭിച്ചില്ല.

നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടിക്കാന്‍ പ്രത്യേക ടീമിനെ രൂപീകരിച്ച്‌ റൂറല്‍ എസ്‌പി ജി. പൂങ്കുഴലി ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കര്‍ണാടകയിലേക്ക് അയച്ചത്. നാട്ടില്‍ നിന്നു പുറപ്പെട്ട സംഘം നാലു ദിവസത്തിനുള്ളില്‍ ഹരീഷിനെ പൊക്കിയെടുത്തു. തലമുടിയും താടിയും വടിച്ച്‌ രൂപ മാറ്റം വരുത്തിയാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്.