കൊറോണയ്ക്കിടിയിലും ഹജ്ജ് തീർത്ഥാടനം നടക്കും ; സൗദിയിൽ ഉള്ളവർക്ക് മാത്രം പങ്കെടുക്കാം : നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

കൊറോണയ്ക്കിടിയിലും ഹജ്ജ് തീർത്ഥാടനം നടക്കും ; സൗദിയിൽ ഉള്ളവർക്ക് മാത്രം പങ്കെടുക്കാം : നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ തവണത്തെ ഹജ്ജ് തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കർമ്മങ്ങൾ നടത്താനാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം.

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിൽ നിലവിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. ആഗോള അരോഗ്യസുരക്ഷ നിലനിർത്തുകയെന്നത് രാജ്യത്തിന്റെ കടമയായതിനാൽ പുറത്തുനിന്നുള്ളവർക്ക് ഇപ്രാവശ്യം ഹജ്ജിന് പ്രവേശനം നൽകേണ്ടെന്നാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ഹജ്ജ് ചടങ്ങുകൾ നടക്കുക. ഒത്തുചേരൽ, കൂട്ടംകൂടിയുള്ള ആചാരങ്ങൾ, ഒരുമിച്ചുള്ള ചലനങ്ങൾ എന്നിവ രോഗം പടരുന്നതിന് കാരണമായേക്കുമെന്നും വിലയിരുത്തിയാണ് പുതിയ നിർദ്ദേശങ്ങൾ.

കൊവിഡ് കാലത്ത് ആളുകൾ ഒത്തുചേരുന്നത് വലിയ തോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഉംറയും സിയാറത്തും നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.