വംശീയ അധിക്ഷേപവും മർദ്ദനവും ; അരീക്കോട് ഫുട്ബാൾ കളിക്കാനെത്തിയ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

വംശീയ അധിക്ഷേപവും മർദ്ദനവും ; അരീക്കോട് ഫുട്ബാൾ കളിക്കാനെത്തിയ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം : അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ടു. സംഭവത്തിൽ കാണികളുടെ ഭാഗത്ത് നിന്ന് വംശീയ ആക്ഷേപം നടന്നെന്നാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം.

കാണികൾ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു എന്നാണ് താരം പറഞ്ഞത്. കൂടാതെ ചിലര്‍ കല്ലെടുത്ത് എറിഞ്ഞു. ഇത് ചോദിക്കാൻ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഹസൻ പറഞ്ഞത്. ഇതുകൊണ്ടു തന്നെ കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും ഹസൻ വ്യക്തമാക്കി.

കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. കാണികള്‍ കൂട്ടം ചേർന്ന് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group