ചന്ദ്രിക കള്ളപ്പണക്കേസ്; ഇബ്രാഹിംകുഞ്ഞിനെതിരായ എൻഫോഴ്സ്മെൻ്റ് അന്വേഷണത്തിന് സ്റ്റേ

ചന്ദ്രിക കള്ളപ്പണക്കേസ്; ഇബ്രാഹിംകുഞ്ഞിനെതിരായ എൻഫോഴ്സ്മെൻ്റ് അന്വേഷണത്തിന് സ്റ്റേ

സ്വന്തം ലേഖിക

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ.

രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇഡിയും വിജിലൻസും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്.

പത്തുകോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസിൽ എൻഫോഴ്‌സ്‌മെൻ്റും അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഉത്തരവിനെ തുടർന്നാണ്, ചികിത്സയിലായിരിക്കുമ്പോൾ വിജിലൻസ് നവംബർ 18 ന് അറസ്റ്റ് ചെയ്തതെന്ന് അപ്പീലിൽ അറിയിച്ചു. തൻ്റെ ഭാഗം കേൾക്കാതെയായിരുന്നു ഹർജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകൾക്കു വിരുദ്ധമാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.