“നഹീന്നു പറഞ്ഞാ നഹീ..” നിലപാടിലുറച്ച് കേന്ദ്രം,പരിഭ്രമിച്ച് അമേരിക്കൻ മുതലാളി!ടെസ്‍ലയുടെ യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കേന്ദ്ര സര്‍ക്കാര്‍.
സ്വന്തം ലേഖിക
ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇവി നിര്‍മ്മാതാവ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കുറച്ചുകാലമായി സജീവ ചര്‍ച്ചാവിഷയമാണ്.ഇന്ത്യയിലെ ഇവികള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. പൂര്‍ണമായും അസംബിള്‍ ചെയ്തതിന് 40 ശതമാനം ഇറക്കുമതി തീരുവയാണ് കമ്ബനി ആവശ്യപ്പെട്ടിരുന്നത്. ആഡംബര കാറുകളില്‍ നിന്ന് ഇലക്‌ട്രിക് വാഹനങ്ങളെ വേര്‍തിരിക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം.
എന്നാല്‍ ടെസ്‍ലയുടെ യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. പല തവണ കേന്ദ്രം ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നിലപാട് വീണ്ടു ആവര്‍ത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തേക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഇളവുകളും പ്രാദേശിക മൂല്യവര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കലും നല്‍കുന്ന ഒരു നിര്‍ദ്ദേശവും പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക മൂല്യവര്‍ദ്ധന ചെലവില്‍ നിന്ന് ഒഴിവാക്കുന്നതിനോ ഇന്ത്യയിലെ ഇവികളുടെ ഇറക്കുമതിക്ക് ഇറക്കുമതി തീരുവയില്‍ സബ്സിഡി നല്‍കുന്നതിനോ ഒരു നിര്‍ദ്ദേശവും ഇപ്പോള്‍ ഇല്ലെന്ന് വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പ്രാദേശിക മൂല്യവര്‍ദ്ധനവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയില്‍ ആഭ്യന്തര, വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
18,100 കോടി രൂപ ചെലവില്‍ വിപുലമായ കെമിസ്ട്രി സെല്ലുകളുടെ ബാറ്ററി സംഭരണത്തിനുള്ള പിഎല്‍ഐ സ്‍കീമിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. 50 ഗിഗാവാട്ട് മണിക്കൂറില്‍ ഗിഗാ സ്കെയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുന്നതിന് ഈ പദ്ധതി പ്രോത്സാഹനം നല്‍കുന്നു.
അതേസമയം ടെസ്‌ല ഇന്ത്യയിലെ ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ മന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. നിലവില്‍, കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റുകളായി (CBUs) ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് എഞ്ചിൻ വലുപ്പവും ചെലവും, ഇൻഷുറൻസ്, ചരക്ക് (CIF) മൂല്യം എന്നിവയെ ആശ്രയിച്ച് 60 ശതമാനം മുതല്‍ 100 ശതമാനം വരെ കസ്റ്റംസ് തീരുവ ഈടാക്കുന്നു.
നവംബറില്‍, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള യുഎസ് ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന കമ്ബനിയായ ടെസ്‌ലയുടെ നിര്‍മ്മാണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. കമ്ബനി ഇന്ത്യയില്‍ നിന്നുള്ള വാഹന ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കുമെന്ന് പറഞ്ഞു. ടെസ്‌ല ഇൻകോര്‍പ്പറേഷന്റെ മേധാവി എലോണ്‍ മസ്‌ക് ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂയോര്‍ക്കില്‍ കണ്ടു, കൂടിക്കാഴ്ചയ്ക്ക് ശേഷം, 2024 ല്‍ ഇന്ത്യ സന്ദര്‍ശിക്കാൻ പദ്ധതിയുണ്ടെന്നും മസ്‌ക് പറഞ്ഞിരുന്നു.