‘രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്; കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യത; എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കണം; അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ നൽകേണ്ടത് അത്യാവശ്യ’മെന്ന് വിദഗ്ധ സമിതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനു കീഴിൽ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കുട്ടികളിൽ വലിയതോതിൽ രോഗവ്യാപനം ഉണ്ടായാൽ രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായിരിക്കും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റേഴ്‌സ്, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാർഡുകൾ, പീഡിയാട്രിക് ഐസിയുകൾ എന്നിവയുടെ എണ്ണവും വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ […]