നവവരനെ ഭാര്യ വീട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നവവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ; ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ

നവവരനെ ഭാര്യ വീട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നവവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ; ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: കോട്ടക്കലില്‍ നവവരനെ ഭാര്യ വീട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നവവരനെനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ.

മര്‍ദ്ദിച്ചില്ലെന്നും തൻ്റെ വീട്ടുകാരുമായി ഉന്തും തല്ലും ഉണ്ടായപ്പോഴാണ് അപകടം പറ്റിയതെന്നും പരാതിക്കാരനായ അസീബിന്റെ ഭാര്യ പറയുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിസ്ഥലത്തു നിന്നും വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അസീബ്, ഭാര്യയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയത്. വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വീട്ടുകാര്‍ മര്‍ദിച്ചു എന്നായിരുന്നു അസീബ് നല്‍കിയ പരാതി.

എന്നാൽ ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചെന്നും രണ്ട് തവണ ശാരീരികബുദ്ധിമുട്ടുകള്‍ കാരണം ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടുണ്ടെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരു കാര്യവും പുറത്ത് പറയാന്‍ പാടില്ലെന്ന് അസീബ് നിര്‍ബന്ധപൂര്‍വം ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കാര്യങ്ങള്‍ പുറത്തു പറയുന്നത് ദൈവനിന്ദയാണെന്ന് ഭര്‍ത്താവ് തന്നെ വിശ്വസിപ്പിച്ചിരുന്നുവെന്ന് യുവതി പറയുന്നു.

ആത്മഹത്യ ചെയ്യാന്‍ വരെ പലവട്ടം തോന്നിയിട്ടുണ്ട് എങ്കിലും അതെല്ലാം അതി ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. മറ്റൊരു പെണ്‍കുട്ടിക്കും ഇതുപോലെ അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇതെല്ലാം ഇപ്പോള്‍ തുറന്നു പറയുന്നതെന്നും യുവതി പറഞ്ഞു.

‘ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതക്ക് ഇരയാക്കി. ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങള്‍ ആണ് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നും അനുഭവിക്കേണ്ടി വന്നത്. സ്വന്തം വീട്ടിലെ ചടങ്ങുകള്‍ക്ക് പോലും പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നെ പുറത്ത് എവിടെയും എന്‍റെ വീട്ടിലേക്ക് പോലും പോകാന്‍ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ചോദിച്ചാല്‍ എന്‍റെ ഇഷ്ടപ്രകാരമാണ് പോകാതിരിക്കുന്നത് എന്ന് പറയാന്‍ അയാള്‍ നിര്‍ബന്ധിച്ചിരുന്നു. രണ്ടു തവണയാണ് ശാരീരികബുദ്ധിമുട്ടുകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ വീട്ടുകാരോട് പോലും ഒന്നും പറഞ്ഞിരുന്നില്ല’, യുവതി പറഞ്ഞു.

‘റൂമിന് ഉള്ളില്‍ നടക്കുന്ന ഒരു കാര്യവും പുറത്ത് പറയരുത് എന്ന് അയാള്‍ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അങ്ങനെ പറയുന്നത് ദൈവനിന്ദയാണ് എന്നും അത് ദോഷമാകും എന്നും അയാള്‍ പറഞ്ഞിരുന്നു. അക്കാരണം കൊണ്ടാണ് ഇവള്‍ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു. അതിനുവേണ്ടിയാണ് എന്ന് അസീബിനെ ജോലിസ്ഥലത്തും വിളിച്ചു കൊണ്ടു പോയത്. ചെറിയ ഉന്തുംതള്ളും ബഹളവും എല്ലാം ഉണ്ടായി. പക്ഷേ പരാതിയില്‍ പറഞ്ഞതുപോലെയുള്ള ഉള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല’, യുവതിയുടെ പിതാവ് ഷംസുദ്ദീന്‍ പറഞ്ഞു.

ഇവരുടെ പരാതിയില്‍ മലപ്പുറം പോലീസ് കഴിഞ്ഞമാസം 24ന് അസീബിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും ദേഹോപദ്രവത്തിനും അടക്കമുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പക്ഷെ, ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ അസീബ് നൽകിയ പരാതിയിൽ യുവതിയുടെ പിതാവ് ഷംസുദിന്‍ അടക്കം ദിവസങ്ങളോളം ജയിലില്‍ ആയിരുന്നു.