പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടർ അച്ചടിച്ച് തൃശൂർ രൂപത ; സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ കുറവിലങ്ങാട് പള്ളിയ്ക്ക് മുന്നിൽ കലണ്ടർ കത്തിച്ചു : പീഡനക്കേസിൽ വിചാരണ നേരിടുന്ന ബിഷപ്പ്    ഫ്രാങ്കോ സഭയ്ക്ക് ഹീറോയാകുമ്പോൾ പ്രതിഷേധവുമായി വിശ്വാസികൾ തെരുവിൽ

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടർ അച്ചടിച്ച് തൃശൂർ രൂപത ; സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ കുറവിലങ്ങാട് പള്ളിയ്ക്ക് മുന്നിൽ കലണ്ടർ കത്തിച്ചു : പീഡനക്കേസിൽ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ സഭയ്ക്ക് ഹീറോയാകുമ്പോൾ പ്രതിഷേധവുമായി വിശ്വാസികൾ തെരുവിൽ

സ്വന്തം ലേഖകൻ

 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടർ അച്ചടിച്ച് പുറത്തിറക്കി തൃശ്ശൂർ രൂപത. ഇതോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് വിശ്വാസികൾ.

ഫ്രാങ്കോയുടെ ചിത്രം അച്ചടിച്ച് 2021 വർഷത്തെ കലണ്ടറാണ് രൂപത പുറത്തിറക്കിയത്. സംഭവത്തിൽ പ്രതിഷധവുമായെത്തിയ വിശ്വാസികൾ കുറവിലങ്ങാട് പള്ളിക്കു മുന്നിൽ കലണ്ടർ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആർ.എം) നേതൃത്വത്തിലാണ് കലണ്ടർ കത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്തും രൂപതാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികൾ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചു.ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലത്തെ പ്രതിഷേധം.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് സെ്ര്രപംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്.

കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. കേസിൽ കെട്ടിച്ചമച്ച തെളിവുകളെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ വാദിച്ചത്.

ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.