കോവിഡ് കെട്ടടങ്ങും മുൻപ് അടുത്തത് വരുന്നു: H10N3 പക്ഷി പനി ചൈനയിൽ റിപ്പോർട്ട് ചെയ്തു

കോവിഡ് കെട്ടടങ്ങും മുൻപ് അടുത്തത് വരുന്നു: H10N3 പക്ഷി പനി ചൈനയിൽ റിപ്പോർട്ട് ചെയ്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിന് പിന്നാലെ പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു.

ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷിപ്പനി പടര്‍ത്തുന്ന ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് വൈറസിന്‍റെ നിരവധി വകഭേദങ്ങള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതില്‍ H5N8 ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ മനുഷ്യനില്‍ പടരുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.

സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളില്‍ നിന്നാണ് രോഗം പകരുന്നത്.

പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് H10N3. പക്ഷിപ്പനിയില്‍ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്. വടക്കു-കിഴക്കന്‍ ചൈനയിലെ ഷെന്യാങ് നഗരത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പക്ഷിപ്പനിയുടെ H5N8 വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലും കുട്ടനാട്ടിലും ആയിരക്കണക്കിന് താറാവുകളുടെയും കോഴികളുടെയും നാശത്തിന് വഴിയൊരുക്കിയത് H5N8 ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ്.

Tags :