അനില്‍ ആന്റണിക്കെതിരെ ഗുരുതര ആരോപണം; 25 ലക്ഷം വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍; എ കെ ആന്റണിയുടെ പ്രതിച്ഛായയെ കരുതിയാണ് വെളിപ്പെടുത്താതിരുന്നതെന്നും പ്രതികരണം
കൊച്ചി: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ ടി.പി നന്ദകുമാർ.
യുപിഎ ഭരണകാലത്ത് നിരവധി അഴിമതികള്‍ നടത്തിയെന്നും ഡല്‍ഹിയിലെ ഏറ്റവും വലിയ ദല്ലാള്‍ ആയിരുന്നു അനില്‍ ആന്റണിയെന്ന് ടി പി നന്ദകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടില്‍ നിന്ന് നിർണായക രേഖകള്‍ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വില്‍ക്കലായിരുന്നു പ്രധാന ജോലി.
അന്ന് പല ബ്രോക്കർമാരും അനില്‍ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു. ചില പ്രതിരോധ രേഖകള്‍ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരങ്ങള്‍ പി.ജെ കുര്യന് അറിയാം. എ കെ ആന്റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് വെളിപ്പെടുത്താത്തത്. ആരോപണങ്ങള്‍ അനില്‍ ആന്റണി നിഷേധിച്ചാല്‍ എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു.