കൂറുമാറ്റക്കാരായ താരങ്ങളുടെ സാമ്പത്തിക സ്രോതസ്സ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ സിനിമാക്കാരില്‍ പലരും നെട്ടോട്ടത്തില്‍; കേസിൽ പ്രതികളാകുമോയെന്ന് സംശയം; ആത്മഹത്യക്ക് ശ്രമിച്ച കോട്ടയംകാരിയായ യുവനടി ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക്; അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; ദിലീപിന് ഇനി നിർണ്ണായക നാളുകൾ; നിരവധി നടിമാർ കുടുങ്ങും
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു.
ദിലീപ് പ്രതിയായ കേസില്‍ ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ വലിയ വിഭാഗം ആളുകള്‍ ആയിരുന്നു മൊഴി രേഖപ്പെടുത്തി കൊണ്ട് എത്തിയത്. എന്നാല്‍ പിന്നീട് ഓരോരുത്തരായി കോടതിയില്‍ മൊഴി മാറ്റി പറയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ വീണ്ടും വിസ്തരിക്കാന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുന്നതാണോ മജിസ്‌ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണോ കൂടുതല്‍ ഫലപ്രദമെന്നറിയാന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
കേസിൽ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേക്കാണ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം കടന്നിരിക്കുന്നത്.
കൂറു മാറിയവര്‍ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
അതേസമയം സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം അന്വേഷണങ്ങളിലേക്ക് കടക്കവേ അവിചാരിതമായി ഒരു നടി ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സിനിമാ വൃത്തങ്ങള്‍ക്കിടിയല്‍ തന്നെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്.
കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടിയ നടി ഡിസ്ചാര്‍ജ്ജായിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണോ അതോ നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികസങ്ങളാണോ ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ടില്ല. ദിലീപ് കേസുമായി ബന്ധപ്പെടുത്തി ഈ സംഭവത്തെയും ചേര്‍ത്തു വായിക്കുകയാണ് സിനിമാക്കാരും.
സിന്‍സി അനില്‍ എന്ന വ്യക്തി നടത്തിയ ഫേസ് ബുക്ക് പോസ്റ്റും ചര്‍ച്ച ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യരും ആയി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് സിന്‍സി അനില്‍. കേസില്‍ ദിലീപിനെതിരെ ആദ്യം മൊഴി കൊടുക്കുകയും പിന്നീട് കൂറു മാറുകയും ചെയ്ത ഒരു നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ട്, ഇതിന്റെ സത്യാവസ്ഥ എന്താണ്? എന്ന് ചോദിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്.
ഇതോടെ സിനിമാ രംഗത്തുള്ളവര്‍ അടക്കം പരിശോധനകള്‍ നടത്തിയപ്പോള്‍ കൊച്ചിയിലെ ആശുപ്രത്രിയില്‍ ഒരു നടി ചികിത്സ തേടിയ വിവരവും പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രേതസ്സുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം എന്നാണ് ഉയരുന്ന ആക്ഷേപം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ വരാനുണ്ട്.
അതേസമയം ഇരയായ നടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഇതോടെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ നടിയെ പിന്തുണച്ചു കൊണ്ടു രംഗത്തുവരികയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസില്‍ കൂറുമാറിയവര്‍ കടുത്ത ആശങ്കയിലായത്.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ദിലീപിന് ഇനി നിര്‍ണായക ദിനമാണ്. ഗൂഢാലോചനയില്‍ പങ്കാളിയായി ആ വിഐപിയുടെ ആരെന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.