കോട്ടയം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ മൂന്നംഗ സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പെട്ട സ്ഥലത്ത് പാർക്ക് ചെയ്ത കാറിലാണ് മൂന്ന് മൃതദേഹങ്ങല്‍ കണ്ടെത്തിയത്.
കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി.സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകൻ അഖില്‍ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുമളി -കമ്പം പാതയോരത്ത് ഒഴിഞ്ഞു കിടന്ന കൃഷി ഭൂമിയിലാണ് കാർ കിടന്നിരുന്നത്. മുന്നിലെ സീറ്റിലാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹം. പിൻസീറ്റില്‍ ഡോറിനോട് ചാരിയാണ് മേഴ്‌സിയുടെ മൃതദേഹം.
കാറിന് സമീപത്ത് ഇവർ കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രക്തം ചർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഫൊറൻസിക് സംഘംകൂടി സ്ഥലത്തെത്തിയാൽ കാർ തുറന്ന് വിശദമായ പരിശോധന നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ സമേതം കാഞ്ഞിരമൂട്ടില്‍ താമസിക്കുന്ന ഇവർക്ക് തുണി കച്ചവടമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് വാടക വീട്ടിലേക്ക് മാറിയതായും പ്രദേശവാസികള്‍ പറയുന്നു.