തൊഴിലാളികള്‍ ജോലിക്ക് പോകുന്ന തക്കം നോക്കി എസ്റ്റേറ്റ് ലയങ്ങളില്‍ മോഷണം; മോഷ്ടിക്കുന്ന വീട്ടിലെ അടുക്കളയില്‍ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വിചിത്രമായ രീതി; ഒടുവിൽ കുമാറിന് പിടിവീണു
കുമളി: വീടുകള്‍ കുത്തി തുറന്ന് മോഷണം പതിവാക്കിയയാളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു.
ആനവിലാസം സ്വദേശി ജെ കുമാര്‍ (45) ആണ് പിടിയിലായത്. തൊഴിലാളികള്‍ ജോലിക്ക് പോകുന്ന തക്കം നോക്കി എസ്റ്റേറ്റ് ലയങ്ങളില്‍ മോഷണം പതിവായിരുന്നു.
കുമളി ശാസ്താംനട കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ മാസം തുടര്‍ച്ചയായി രണ്ടു ദിവസം പ്രതി നടത്തിയ കവര്‍ച്ചയില്‍ എയര്‍ ഗണ്‍ ഉള്‍പ്പടെ മോഷ്ടിക്കപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവില്‍ പോയ ഇയാളെ കമ്പത്ത് നിന്നാണ് കുമളി പൊലീസ് പിടികൂടിയത്.
മോഷ്ടിക്കുന്ന വീട്ടിലെ അടുക്കളയില്‍ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വിചിത്രമായ രീതി കുമാറിനുണ്ടായിരുന്നു. കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ 5 വീടുകളില്‍ പ്രതി കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു.
2 പവൻ സ്വര്‍ണ്ണവും 14500 രൂപ വിലയുള്ള എയര്‍ ഗണ്ണും 2600 രൂപയുമാണ് കവര്‍ന്നത്.
മുൻപും കവര്‍ച്ച കേസുകളില്‍പ്പെട്ട് കുമാര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനവിലാസത്തിന് സമീപം മൂന്ന് ലയങ്ങള്‍ കുത്തി തുറന്ന് നാലര പവൻ സ്വര്‍ണ്ണവും 26000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു