മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കിയില്ല; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബഹളം: ഡ്യൂട്ടി നഴ്സ് കേസ് ഷീറ്റ് വലിച്ചെറിഞ്ഞെതായും ബന്ധുക്കള്‍
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ്
വിട്ടുനല്‍കാത്തതിനെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബഹളം.
ഇന്നലെ രാത്രി എട്ടിന് കാന്‍സര്‍ വാര്‍ഡിലാണ് സംഭവം. ചികിത്സയിലിരിക്കെ മരിച്ച കട്ടപ്പന ഉപ്പുതറ സ്വദേശിനി കുമാരി രാധാകൃഷ്ണ (62) ന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ആവശ്യപ്പെട്ടു.
ആംബുലന്‍സ് സൗകര്യമില്ലെന്ന അധികൃതരുടെ മറുപടിയില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളും ചികിത്സയില്‍ കഴിയുന്ന മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ബഹളമുണ്ടാക്കി. പിന്നീട് നവജീവന്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണപ്പെടുന്നതിനു മുന്‍പ് കുമാരിയെ കാണാന്‍ ഭര്‍ത്താവ് രാധാകൃഷ്ണനെ അനുവദിച്ചില്ലെന്നും ഡ്യൂട്ടി നഴ്സ് കേസ് ഷീറ്റ് (ചികിത്സാബുക്ക് ) വലിച്ചെറിഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പിന്നീട് രാത്രി ഒന്‍പതിന് മൃതദേഹം ഉപ്പുതറയ്ക്ക് കൊണ്ടു പോകുന്പോള്‍ രാധാകൃഷ്ണനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലാ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേയ്ക്കു പോയത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ ഇന്ന് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കും.