play-sharp-fill
നവജാത ശിശുവിൻ്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം; കൊലപാതകം; അമ്മയും കാമുകനും  സുഹൃത്തും അറസ്റ്റിൽ

നവജാത ശിശുവിൻ്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം; കൊലപാതകം; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ

സ്വന്തം ലേഖകൻ
തൃശൂർ : തൃശൂർ പൂങ്കുന്നം എംഎൽഎ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ മൂന്ന്‌ പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

മൃതദേഹം കനാലിൽ കണ്ടെത്തിയതിനെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുഞ്ഞിന്റെ അമ്മയേയും കാമുകനേയും സുഹൃത്തിനേയും പൊലീസ്‌ അറസ്റ്റ് ചെയ്തത്.


തൃശൂര്‍ വരിയം സ്വദേശികളായ മേഘ(22), ഇമ്മാനുവേല്‍(25) ഇവരുടെ സുഹൃത്ത് അമല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഘയും ഇമ്മാനുവലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ മേഘ ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാനാണ് കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്.

പ്രസവിച്ച ഉടനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. അതിനുശേഷം കവറിലാക്കി കാമുകന്‍ ഇമ്മാനുവേലും സുഹൃത്ത് അമലും ചേര്‍ന്ന് എംഎല്‍എ റോഡിലുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം വലിയ കവറില്‍ പൊതിഞ്ഞ നിലയിൽ കനാലിൽ കണ്ടെത്തിയത്.

ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവര്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു.കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും.