കോഴിക്കോട് വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്തിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്.സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു.ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. […]

കേരള സർക്കാരിനെ വിശ്വസിച്ചത് അബദ്ധം; എസ് എഫ് ഐ നേതാവിനെതിരെ കേസ് എടുക്കണമെന്ന് സിദ്ധാർഥന്റെ പിതാവ്.

തിരുവനന്തപുരം  :പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം എക്‌സിക്യൂട്ട് ചെയ്തത് ആര്‍ഷോ ആയിരിക്കുമെന്ന് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്.മരണത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ കേസെടുക്കണമെന്നും ജയപ്രകാശ്. ആര്‍ഷോ കോളേജില്‍ വന്നുപോയോ ഇല്ലയോ എന്നത് മൊബൈല്‍ പരിശോധിച്ചാല്‍ മനസ്സിലാവും. എത്രദിവസം പൂക്കോട് റെയ്ഞ്ചില്‍ ഉണ്ടായിരുന്നുവെന്നത് സൈബര്‍ സെല്‍ പരിശോധിച്ചാല്‍ മനസ്സിലാവും. യൂണിയന്‍ റൂമില്‍ പോയിട്ടാണ് സിദ്ധാര്‍ത്ഥന്‍ ഒപ്പിട്ടുകൊണ്ടിരുന്നത്. ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും യൂണിയന്‍ റൂമില്‍ ആര്‍ഷോ വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ ആര്‍ക്ക് വിശ്വസിക്കാനാവും. അവിടെ ഉണ്ടായിരുന്നു. അത് പരിശോധിക്കണം.രാവിലെയും വൈകുന്നേരവും എട്ടുമാസക്കാലം ഉടുതുണിയില്ലാതെ […]

ബി ജെ പി 300 താഴെ സീറ്റുകളിൽ ഒതുങ്ങുമെന്ന് സർവ്വേ ; ദക്ഷിണേന്ത്യയിൽ പച്ചപിടിക്കുകയില്ല.

ഡൽഹി : പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച്‌ മോദി പ്രചരണം നടത്തുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണമെന്നാണ് റിപ്പോർട്ട്. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്. കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ […]

ആലത്തൂർ സ്ഥാനാർത്ഥി രമ്യഹരിദാസിന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നു; പരാതി നൽകി യു ഡി എഫ്

  പാലക്കാട്:   ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പോലീസിന് പരാതി ബോധിപ്പിച്ചിട്ടും യാതൊരു വിധത്തിലും നടപടി എടുത്തില്ലെന്ന് രമ്യ ഹരിദാസൻ ആരോപിച്ചു. ആലത്തൂരിലെ തന്നെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസി ഫ്ളക്സ് ബോർഡുകൾ കീറിയും, എൽ ഡി എഫിന്റെ പോസ്റ്ററുകൾ ഒട്ടിച്ചുമാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സമാനമായി രമ്യയുടെ ഫ്‌ളക്‌സ് തീവച്ചുനശിപ്പിച്ചിരുന്നത്. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തി നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി […]

സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിൽ ഒരാൾ അറസ്റ്റില്‍

കണ്ണൂർ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂര്‍ ചാല പടിഞ്ഞാറെക്കരയിലെ സാധുപാര്‍ക്കിന് സമീപം ദീപ്തി നിവാസില്‍ താമസിക്കുന്ന ഷാജി അണയാട്ട്  (54) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ എസിപി സിബി ടോം, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നഗരത്തിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പിയും മറ്റുവസ്തുക്കളും ശേഖരിച്ചു ആക്രികടയില്‍ കൊടുത്തു ജീവിച്ചുവരികയാണ് ഷാജി. […]

പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്:    കോഴിക്കോട് ജില്ലയിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥീകരിച്ചു. സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് രോഗം പടരുന്നത്. വളരെ അപൂർവ്വമായി മാത്രമാണ് ജപ്പാൻ ജ്വരം മനുഷ്യരിലേക്ക് പടരുക. ക്യൂലക്സ് എന്ന കൊതുകാണ് ഈ രോഗം പടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് […]

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു ; 25 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്

ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. ഇന്ന് രാവിലെയാണ് തീരത്ത് നിന്ന് കടൽ 25 മീറ്ററോളം ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടൽ വീണ്ടും ഉൾവലിഞ്ഞത്. ഇത് സ്വാഭാവികമായ പ്രതിഭാസമെന്നാണ് വിദഗ്ധർ പറയുന്നത്. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞത്. മൂന്ന് ദിവസമെടുത്താണ് അന്ന് കടൽ പൂർവസ്ഥിതിയിലായത്. അന്ന് ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തു. കടൽ […]

കെ എസ് ആർ ടി സി ബസ് ഇടിച്ച് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

  കോഴിക്കോട്: കെ എസ്ആർ ടി സി ബസ് ഇടിച്ച് ചികിത്സയിലായിരുന്ന ഭിന്ന ശേഷിക്കാരൻ മരിച്ചു. കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഫി (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മുഹമ്മദ് തന്റെ മുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു അതുവഴി വന്ന കെ എസ് ആർ ടി സി   ബസാണ് ഇടിച്ചത്.  പരിക്കേറ്റ മുഹമ്മദിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മുഹമ്മദ് ഷാഫി മരിച്ചത്. മാതാവ്: […]

കടമ്പാട് വില്ലേജ് ഓഫീസറുടെ മരണം ; ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് റിപ്പോർട്ട്

അടൂർ : കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് രാഷ്ട്രീയ സമ്മർദം മൂലമെന്ന്  റിപ്പോർട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കളക്ടര്‍ക്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. തുടര്‍നടപടിക്കായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കളക്ടര്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. മനോജിന്റെ മരണത്തെ തുടർന്ന് ഗുരുതര ആരോപണമായിരുന്നു കുടുംബം ഉന്നയിച്ചിരുന്നത്. ജില്ലയിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ചേര്‍ന്ന് മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വില്ലേജ് ഓഫീസറായിരുന്ന മനോജ് ജീവനൊടുക്കിയതെന്ന പരാതിയില്‍ […]

സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്.റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലാണ് ധന്യ ജോലി ചെയ്ത് കൊണ്ടിരുന്നത്. പിതാവ് സി.എസ്. രാജൻ, മാതാവ് അമ്മിണി രാജൻ. സഹോദരിമാർ രമ്യ, സൗമ്യ എന്നിവർ അടങ്ങുന്നതാണ് ധന്യയുടെ കുടുംബം. എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിട്ടാണ് ആദ്യം ജോലി അനുഷ്ഠിച്ചിരുന്നത്. നിലവിൽ ധന്യയുടെ മൃതദ്ദേഹം എസ്.എം.സി ആശുപത്രി മോർച്ചറി യിലാണ്. മറ്റ് നടപടിക്രമങ്ങൾ […]