20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയും; ലക്ഷ്യം ജോസഫിനെ തകർത്തെറിയുക

20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയും; ലക്ഷ്യം ജോസഫിനെ തകർത്തെറിയുക

സ്വന്തം ലേഖകൻ

കോട്ടയം: 20 -20 പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഇടതുപക്ഷം. പാർലമെൻറ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കാൻ ആക്ഷന്‍ പ്ലാന്‍. കോണ്‍ഗ്രസിലെ അസംതൃപ്തരില്‍ ചിലര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു.

ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമാകും ഈ ഓര്‍പ്പറേഷന് നേതൃത്വം നല്‍കുക. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാകും ഇടപെടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നു നേതാക്കളെ ആകര്‍ഷിക്കുകയാണ് തന്ത്രം. കേരള കോണ്‍ഗ്രസിനെ (എം) മുന്‍നിര്‍ത്തി മധ്യ തിരുവിതാംകൂറില്‍ യുഡിഎഫിനെ ശിഥിലമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം.

ഇതിലൂടെ ഭരണത്തില്‍ ഹാട്രിക് നേട്ടത്തില്‍ സിപിഎമ്മിനെ എത്തിക്കാനാണ് ശ്രമം. കോണ്‍ഗ്രസിലെയും ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിലെയും അസംതൃപ്തരായ നേതാക്കളെയാണ് നോട്ടമിടുന്നത്. എംഎല്‍എ സീറ്റ് മോഹിച്ച്‌ കേരളാ കോണ്‍ഗ്രസ് ജോസഫില്‍ എത്തിയ നിരവധി നേതാക്കളുണ്ട്. ഇവര്‍ക്കൊന്നും ജോസഫ് സീറ്റ് നല്‍കിയില്ല.

ജോസഫിന്റെ ഇഷ്ടക്കാരായി മത്സരിച്ചവരെല്ലാം തോല്‍ക്കുകയും ചെയ്തു. ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ നേതാക്കള്‍ ഇതില്‍ തീര്‍ത്തും അസംതൃപ്തരാണ്.

ഇതിനൊപ്പം കേരളാ കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫുണ്ടാക്കുന്ന മുന്‍തൂക്കവും ജോസഫിനൊപ്പമുള്ള നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇക്കാര്യത്തില്‍ തീര്‍ത്തും നിരാശനാണ്. ഇതിനൊപ്പം കോണ്‍ഗ്രസിലെ പ്രമുഖരേയും ജോസ് കെ മാണി നോട്ടമിടുന്നത്. കേരള കോണ്‍ഗ്രസിന് (എം) ലഭിക്കാനിടയുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ കണ്ണുവച്ചാണ് പ്രതിപക്ഷത്തെ പല നേതാക്കളും പാര്‍ട്ടി മാറാന്‍ തയാറാകുന്നതും.

പി.ജെ.ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍നിന്നും മറ്റു കേരള കോണ്‍ഗ്രസുകളില്‍നിന്നും ഏതാനും മുതിര്‍ന്ന നേതാക്കള്‍ ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അനൂപ് ജേക്കബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാനും സിപിഎമ്മിന് താല്‍പ്പര്യമുണ്ട്. യാക്കോബായ സഭയുടെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി കൂടിയാണ് ഇത്. കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ പല പ്രമുഖരും കളം മാറുമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസില്‍ ഡപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയത്. കേരള കോണ്‍ഗ്രസിലെ മൂന്നു ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി മാറാന്‍ തയാറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ നേതാവും ചര്‍ച്ച നടത്തിയവരിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം .

പാര്‍ട്ടി മാറുന്നവര്‍ക്കു ലഭിക്കുന്ന സ്ഥാനങ്ങള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ തര്‍ക്കം. പാര്‍ട്ടി മാറി വരുന്നവരെ സ്വീകരിക്കുന്നതില്‍ കേരള കോണ്‍ഗ്രസിലെ (എം) രണ്ടാം നിര നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ അനുനയിപ്പിക്കാന്‍ ജോസ് കെ മാണി ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റിയില്‍ മറ്റു പാര്‍ട്ടികളില്‍നിന്നു വരുന്നവരുമായി ചര്‍ച്ച നടത്താന്‍ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തി. ഇതര പാര്‍ട്ടി നേതാക്കളുടെ വരവ് മുന്നില്‍ക്കണ്ട് ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും പുനഃസംഘടന നീട്ടാനും തീരുമാനിച്ചു.
മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കും.

ജോസഫ് ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജിനെ പോലെ മികച്ച പ്രതിഛായയുള്ളവരെ ഒപ്പം നിർത്താനായാൽ ജോസ് കെ മാണിക്കും ഇടതുമുന്നണിക്കും വൻ നേട്ടമാകും മധ്യകേരളത്തിലുണ്ടാവുക.