സുബൈര്‍ വധക്കേസ്; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
സ്വന്തം ലേഖകൻ
പാലക്കാട്: സുബൈര്‍ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
പാറ, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ സ്വദേശികളായ നാല് പേരാണ് ക സ്റ്റഡിയിലുള്ളത്. സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചിരുന്ന രണ്ട് പേരും കസ്റ്റഡിയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാറയിലെ വര്‍ക്ക് ഷോപ്പ് ഉടമ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 ന് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉപ്പയുടെ കണ്‍മുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്.
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ ആറ് പേരും പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരുമാണ് നേരിട്ടു പങ്കെടുത്തത്. സുബൈര്‍ വധത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
അന്വേഷണം ഊര്‍ജിതമായി തുടരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംശയമുള്ള ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും എഡിജിപി വിജയ് സാഖറേ പറഞ്ഞു. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘമെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് വാടകയ്‌ക്കെടുത്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.