‘മുസ്ലിമായ നിനക്ക് അമ്പലത്തില്‍ എന്താ കാര്യം’: ക്ഷേത്രത്തിലെത്തിയ യുവാക്കളെ എസ്.ഐ മതത്തിൻ്റെ പേരിൽ മര്‍ദ്ദിച്ചതായി പരാതി
സ്വന്തം ലേഖിക
ചോറ്റാനിക്കര: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവാക്കളെ എസ് ഐ മതത്തിൻ്റെ പേരിൽ മര്‍ദ്ദിച്ചതായി പരാതി.
കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരൻ്റെ മകന് പി ടി മിഥുന്, കൊല്ലം എച്ച്.ആന്‍ഡ്.സി കോളനി ഗാന്ധിനഗര്‍-17-ല്‍ കെ സെയ്താലി എന്നീ യുവാക്കളാണ് ചോറ്റാനിക്കര എസ്.ഐ ബാബു മര്‍ദിച്ചതായി കാണിച്ച് പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ ഒന്നിനാണ് സംഭവം. ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് ഇന്റര്വ്യൂനെത്തിയതായിരുന്നു ഇരുവരും. മിഥുന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകാമെന്ന് തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തില്‍ സെയ്താലിയെയും ഒപ്പം കൂടി.
ക്ഷേത്ര നടയ്ക്കല്‍ എത്തിയപ്പോഴാണ് നട അടച്ചെന്ന് അറിഞ്ഞത്. തുടർന്ന് തിരിച്ചുപോകാന്‍ റോഡിലിറങ്ങിയപ്പോൾ നൈറ്റ് പട്രോളിങ്ങിനായി വന്ന എസ്.ഐയും സംഘവും യുവാക്കളെ ചോദ്യം ചെയ്തു.
കൈയിലുണ്ടായിരുന്ന ബയോഡേറ്റ നല്കിയപ്പോള് ‘മുസ്ലിമായ നിനക്ക് എന്താ അമ്പലത്തില്‍ കാര്യമെന്ന് ചോദിച്ച് എസ്.ഐ സെയ്താലിയോട് അപമര്യാദയായി പെരുമാറിയതായി പരാതിയില്‍ പറയുന്നു. എറണാകുളം റൂറല്‍ എസ്.പിക്കാണ് പരാതി നൽകിയിരിക്കുന്നത്.