![മൂന്നാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത് ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം ഓട്ടോറിക്ഷയുടെ കര്‍ട്ടനിട്ട്; പീഡന വിവരം പുറത്തറിയുന്നത് സ്വന്തം നഗ്നചിത്രങ്ങള്‍ എട്ടുവയസുകാരി അമ്മയുടെ ഫോണില്‍ പകര്‍ത്തിയതോടെ; കോട്ടയത്തെ ഞെട്ടിച്ച പീഡനക്കേസിൽ പ്രതി കുടുങ്ങുമ്പോൾ……! മൂന്നാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത് ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം ഓട്ടോറിക്ഷയുടെ കര്‍ട്ടനിട്ട്; പീഡന വിവരം പുറത്തറിയുന്നത് സ്വന്തം നഗ്നചിത്രങ്ങള്‍ എട്ടുവയസുകാരി അമ്മയുടെ ഫോണില്‍ പകര്‍ത്തിയതോടെ; കോട്ടയത്തെ ഞെട്ടിച്ച പീഡനക്കേസിൽ പ്രതി കുടുങ്ങുമ്പോൾ……!](https://i0.wp.com/thirdeyenewslive.com/storage/2022/07/IMG-20220723-WA0001.jpg?fit=1080%2C810&ssl=1)
മൂന്നാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത് ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം ഓട്ടോറിക്ഷയുടെ കര്‍ട്ടനിട്ട്; പീഡന വിവരം പുറത്തറിയുന്നത് സ്വന്തം നഗ്നചിത്രങ്ങള്‍ എട്ടുവയസുകാരി അമ്മയുടെ ഫോണില്‍ പകര്‍ത്തിയതോടെ; കോട്ടയത്തെ ഞെട്ടിച്ച പീഡനക്കേസിൽ പ്രതി കുടുങ്ങുമ്പോൾ……!
സ്വന്തം ലേഖിക
കോട്ടയം: സ്കൂളിലേയ്ക്ക് കൊണ്ടു പോകും വഴി
ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം വച്ച് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ക്ക് 20 വര്‍ഷം കഠിനതടവ്.
വടവാതൂര്‍ ചെറുവള്ളില്‍ സെബി (42) യെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എന്‍ സുജിത്ത് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം.എന്‍ പുഷ്ക്കരന്‍ കോടതിയില്‍ ഹാജരായി. സ്കൂളിലേയ്ക്ക് കൊണ്ടു പോകും വഴി കൊല്ലാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാട്ടുകയും ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ വകുപ്പിലെ സെക്ഷന്‍ 6 പ്രകാരവും , ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 506 (1) , 354 വകുപ്പ് പ്രകാരവുമാണ് ശിക്ഷ. 2017 ജൂണ്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടയിലായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. 2017 ലെ പ്രളയകാലത്ത് കൊല്ലാടുള്ള വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും വടവാതൂരിലേക്ക് താമസം മാറ്റിയിരുന്നു. ഈ സമയം കൊല്ലാട്ടെ സ്കൂളിലേക്ക് കുട്ടിയെ എത്തിക്കുന്നതിനായി മാതാപിതാക്കള്‍ ഓട്ടോറിക്ഷ ക്രമീകരിച്ചിരുന്നു.
ഈ ഓട്ടോയിലെ ഡ്രൈവര്‍ ആയിരുന്നു പ്രതി സെബി. മറ്റു സ്കൂളിലെ കുട്ടികളെ ഇറക്കിയശേഷം ഏറ്റവും ഒടുവില്‍ ആയാണ് സെബി പീഡനത്തിനിരയായ കുട്ടിയെ സ്കൂളില്‍ എത്തിച്ചിരുന്നത്. ഇതിനിടയിലുള്ള ഇടവേളയില്‍ ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ അശ്ലീല വീഡിയോ കാട്ടുകയും, ഓട്ടോറിക്ഷയുടെ കര്‍ട്ടന്‍ ഇട്ടശേഷം പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഒരു വര്‍ഷത്തോളം നിരന്തരം സമാന രീതിയിലുള്ള പീഡനം തുടര്‍ന്നിരുന്നതായി പ്രോസിക്യൂഷന്‍ പറയുന്നു.
പ്രളയ കാലത്തിനുശേഷം കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഈ ഓട്ടോറിക്ഷയില്‍ ആയിരുന്നില്ല കുട്ടി പോയിരുന്നത്. ഒരു ദിവസം വീട്ടില്‍ അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ കുട്ടി പകര്‍ത്തുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തിയ കൗണ്‍സലിങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു.