play-sharp-fill
ഇരുവരുടേത് പ്രണയവിവാഹം ; മക്കളെ കാണാന്‍ അനുവദിച്ചില്ല, വീട്ടില്‍ അതിക്രമിച്ച്‌ കയറിയന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തു; ഭാര്യയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ മൊഴിയെടുത്തു

ഇരുവരുടേത് പ്രണയവിവാഹം ; മക്കളെ കാണാന്‍ അനുവദിച്ചില്ല, വീട്ടില്‍ അതിക്രമിച്ച്‌ കയറിയന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തു; ഭാര്യയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ

ചേർത്തല: ചേർത്തലയില്‍ ഭർത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഭാര്യ ആരതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് രണ്ട് കാരണങ്ങള്‍ മൂലമാണെന്ന് ശ്യാം ജി ചന്ദ്രൻ മൊഴിയില്‍ പറഞ്ഞു. മക്കളെ കാണാന്‍ ഭാര്യ അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച്‌ കയറിയന്ന് പറഞ്ഞ് തനിയ്ക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നുമാണ് ശ്യാം മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയിലുള്ളത്.


അതേസമയം, പൊള്ളലേറ്റ ശ്യാമിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. എഴുപത് ശതമാനം പൊള്ളലേറ്റ ശ്യാം ചികിത്സയിലാണ്. കൊല്ലപ്പെട്ട ആരതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെയാണ് ഭർത്താവ് ഭാര്യയെ വഴിയില്‍ തടഞ്ഞ് നിർത്തി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപ് – ബാലാമണി ദമ്ബതികളുടെ മകള്‍ ആരതി (30) ആണ് മരിച്ചത്. ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: ആരതിയുടെ പേരിലുള്ള സ്ഥലം വിറ്റ് കിട്ടണമെന്നാവശ്യപ്പെട്ട് ഇയാള്‍ ആരതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് കുട്ടികളായ ശേഷം ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ആരതി ജോലിയ്ക്ക് പോകുമ്ബോള്‍ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി ചന്ദ്രനുണ്ടായിരുന്നു.

രണ്ട് മാസമായി ആരതി ജോലിചെയ്യുന്ന ചേർത്തലയിലെ ധനകാര്യ സ്ഥാപനത്തിലെത്തി ശല്യം ചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തില്‍ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാംജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. മക്കള്‍ – ഇഷാനി, സിയ. സഹോദരൻ – ബിബിൻ.