play-sharp-fill
മദ്യപിച്ച് എത്തി മർദനം പതിവായിരുന്നു;ഭർത്താവ് സ്വയം കുത്തി പരുക്കേൽപ്പിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു;സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊന്നതെന്ന് കുറ്റം  സമ്മതിച്ച്  ഭാര്യ

മദ്യപിച്ച് എത്തി മർദനം പതിവായിരുന്നു;ഭർത്താവ് സ്വയം കുത്തി പരുക്കേൽപ്പിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു;സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊന്നതെന്ന് കുറ്റം സമ്മതിച്ച് ഭാര്യ

സ്വന്തം ലേഖകൻ
പൊള്ളാച്ചി∙ വടക്കിപാളയത്തിൽ ഭർത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നത് സംശയ രോഗത്തെ തുടർന്നുണ്ടായ മർദനം. സഹിക്കവയ്യാതെയെന്ന് ഭാര്യ പൊലീസിനു മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് വടക്കിപാളയം വാട്ടർ ടാങ്ക് വീഥിയിൽ താമസിക്കുന്ന വിനോദ് കുമാർ (36) നെ ഭാര്യ മഹാലക്ഷ്മി കൊലപ്പെടുത്തിയത്.

വിനോദ് കുമാർ സംശയ രോഗിയും മദ്യപാനിയുമായിരുന്നെന്നും മദ്യപിച്ച് എത്തി മർദനം പതിവായിരുന്നെന്നും തയ്യൽ തൊഴിലാളിയായ മഹാലക്ഷ്മി പറഞ്ഞു.


സംഭവ ദിവസം മദ്യപിച്ച് വീട്ടിൽ എത്തിയ വിനോദ് കുമാർ മഹാലക്ഷ്മിയെ ക്രൂരമായി മർദിച്ചു . മർദനം സഹിക്കവയ്യാതെ കത്രിക കൊണ്ട് വയറിലും നെഞ്ചിലും കുത്തി പരുക്കേൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ഭർത്താവ് സ്വയം കുത്തി പരുക്കേൽപ്പിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഇയാൾ മരിച്ചിരുന്നു.

സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട വിനോദ് കുമാർ പാമ്പ് പിടുത്തക്കാരനാണ്. ഇവർക്കു രണ്ട് മക്കളുണ്ട്.