വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ ഒരു പൊലീസുകാരനും സഹോദരനും അറസ്റ്റില്‍. സഹറന്‍പൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും സഹോദരനെതിരെയും രംഗത്തുവന്നത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ ഒരു പൊലീസുകാരനും സഹോദരനും അറസ്റ്റില്‍. സഹറന്‍പൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും സഹോദരനെതിരെയും രംഗത്തുവന്നത്.

സ്വന്തം ലേഖകൻ

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ ഒരു പൊലീസുകാരനും സഹോദരനും അറസ്റ്റില്‍. സഹറന്‍പൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും സഹോദരനെതിരെയും രംഗത്തുവന്നത്.

പ്രതിയായ പൊലീസുകാരന്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ പല ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ആറ് മാസം മുന്‍പ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുമെന്ന നിലപാട് എടുത്തപ്പോള്‍ താന്‍ വിവാഹം ചെയ്യുമെന്ന് യുവതിക്ക് ഉറപ്പ് എഴുതി നല്‍കി. എന്നാല്‍ വാക്ക് പാലിക്കാത്തത് ചോദ്യം ചെയ്ത യുവതിയെ പൊലീസുകാരനും സഹോദരനും ചേര്‍ന്ന് വീണ്ടും പീഡിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ യുവതി രണ്ട് തവണ ഗര്‍ഭിണിയായി. ഇതോടെ പൊലീസുകാരന്‍ തന്നെ തഴയാന്‍ തുടങ്ങിയെന്നും യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ യുവതി പറയുന്നു. തനിക്ക് നീതി ലഭിക്കണമെന്നും പ്രതി പൊലീസുകാരനായതുകൊണ്ട് സ്വാധീനമുണ്ടാകുമെന്നും യുവതി പരാതിയില്‍ പറയുന്നു.

Tags :