എന്തോ പന്തികേട് മണക്കുന്നുവെന്ന് സംഘി വക്കീല്‍; മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യമെന്ന് സോഷ്യല്‍ മീഡിയ; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വൈറല്‍ ഡാന്‍സ്; ലൗ ജിഹാദാണെന്ന് സംഘപരിവാര്‍

എന്തോ പന്തികേട് മണക്കുന്നുവെന്ന് സംഘി വക്കീല്‍; മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യമെന്ന് സോഷ്യല്‍ മീഡിയ; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വൈറല്‍ ഡാന്‍സ്; ലൗ ജിഹാദാണെന്ന് സംഘപരിവാര്‍

സ്വന്തം ലേഖകന്‍

തൃശൂര്‍: വൈറലായ റാ റാ റാസ്പുടിന്‍ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത് വൈറലായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജനകിക്കും നവീന്‍ റസാഖിനുമെതിരെ സംഘ്പരിവാര്‍. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോ ആണ് ലൗ ജിഹാദിന്റെ പരിവേഷം നല്‍കി സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

കൃഷ്ണ രാജ് എന്ന വക്കീലാണ് ഇവര്‍ക്കെതിരെ ആദ്യമായി ലൗ ജിഹാദ് ആരോപണം ഉയര്‍ത്തിയത്; പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തൃശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് വിദ്യാര്‍ഥികളുടെ ഡാന്‍സ് വൈറലാകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ. റസാക്കും ആണ് വിദ്യാര്‍ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നന്ന്. ജാനകിയുടെ അച്ഛന്‍ ഓം കുമാറിനും ഭാര്യക്കും വേണ്ടി പ്രാര്‍ഥിക്കാം’

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. കിരണ്‍ എന്ന യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

മുപ്പതിനായിരം പേര് ഫോളോ ചെയ്യുന്ന മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യം..!

രണ്ടു മനുഷ്യരാണ് സാറേ ജാനകിയും നവീനും. നിങ്ങളെപ്പോലെ നെറികെട്ട മനസ്സുള്ളവര്‍ കെട്ടിപ്പൊക്കിയ മതത്തിന്റെ മതിലുകളൊന്നും ബാധിക്കാനൊരു സാധ്യതയുമില്ലാത്ത രണ്ട് മനുഷ്യര്‍. ആണും പെണ്ണും ഒന്നിച്ചു നടന്നാലോ ചിരിച്ചാലോ നൃത്തം ചെയ്താലോ വീര്‍ത്തു പഴുത്തു ചലം നിറഞ്ഞു പൊട്ടുന്ന ഏത് സദാചാരക്കുമിളയാണ് നിങ്ങള്‍ക്കുള്ളത്??

ആ ഡാന്‍സ് കണ്ട നൂറില്‍ തൊണ്ണൂറ്റൊമ്പത് പേരും അവരെ രണ്ട് പ്രതിഭയുള്ള മനുഷ്യരായി മാത്രമേ കണ്ടിട്ടുള്ളൂ, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളായിട്ടു മാത്രമേ കണ്ടിട്ടുള്ളൂ. അതിനപ്പുറം അവരുടെ മുഴുവന്‍ പേരിലെ മതമോ കുലമോ കുടുംബമഹിമയോ രണ്ടിനെയും ചേര്‍ത്തുവെച്ചാല്‍ ചില ഇരുകാലികളുടെ വെറിപൂണ്ട മനസ്സിലുണ്ടാകുന്ന വര്‍ഗീയതയോ കണ്ടിട്ടില്ല.

ബാക്കിയുള്ള ഒരു ശതമാനം കീടാണു വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന കുമിള പൊട്ടി പോസ്റ്റിട്ടവനോടും, അതിനു താഴെ ഐക്യപ്പെട്ട ജാതിവാല്‍ തൂക്കിയ ‘മുന്തിയ’ ഹിന്ദുക്കളോടും ഒരൊറ്റ കാര്യമേ പറയാനുള്ളൂ.

രണ്ട് മനുഷ്യര്‍. ഒരാണും പെണ്ണും. അവര്‍ ഒന്നിച്ചു ചിരിക്കും, തോളില്‍ കൈയിട്ട് നടക്കും, നൃത്തം ചെയ്യും, ഏറ്റവും നല്ല കൂട്ടുകാരാവും, ചെലപ്പോ പ്രണയിക്കും, ചെലപ്പോ പിരിയും, ഒന്നിച്ചോ അല്ലാതെയോ ജീവിക്കും. ആ ജീവിതത്തിന്റെ താക്കോല്‍പ്പഴുതില്‍ എത്തിനോക്കാനോ നെടുവീര്‍പ്പിടാനോ സദാചാരമുപദേശിക്കുന്ന അഭ്യുദയകാംക്ഷി കളിക്കാനോ മതത്തിന്റെ പേരിലിവിടെ ഊഞ്ഞാലാട്ടം നടത്താനോ ഒരുമ്പെട്ടേക്കരുത്.

വക്കീലന്മാര്‍ ചുരുങ്ങിയപക്ഷം അറിഞ്ഞിരിക്കേണ്ട ഭരണഘടനയനുസരിച്ചാണ് നാട്ടിലെ നിയമം, ചിലരുടെയൊക്കെ പുഴുവരിച്ച ജനിതകഘടനയനുസരിച്ചല്ല..

 

Tags :