play-sharp-fill
ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു  ; 19ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാം; സാവാകാശം നല്‍കാനാവില്ലെന്ന് പൊലീസ്

ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു ; 19ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാം; സാവാകാശം നല്‍കാനാവില്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു താന്‍ ബിസിനസ് ടൂറിലാണെന്ന് പൊലീസിനോട്. പൊലീസ് നല്‍കിയ നോട്ടീസിന് ഇമെയില്‍ വഴിയാണ് വിജയ് ബാബു ഹാജരാകുന്നതിന് സാവാകാശം തേടിയത്. താന്‍ എവിടെയാണെന്ന് വ്യക്തമാക്കാതെയാണ് വിജയ്ബാബുവിന്റെ മറുപടി. എന്നാല്‍ ഹാജരാകുന്നതിന് സാവാകാശം നല്‍കാനാവില്ലെന്നാണ് പൊലീസ് മറുപടി നല്‍കി


വിജയ് ബാബു ദുബായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 19ന് നാട്ടില്‍ തിരിച്ചെത്തുമെന്നും അപ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്നുള്ള കാര്യത്തില്‍ വിജയ് ബാബു കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വേനലവധിക്ക് ശേഷമാണ് പരിഗണിക്കുക. മെയ് 18നാണ് വേനലവധിക്ക് ശേഷം ഹൈക്കോടതി തുറക്കുന്നത്. ഈ സാഹചര്യത്തിലാണ് 19ന് പൊലീസിന് മുന്നില്‍ ഹാജരാകാമെന്നുള്ള നിര്‍ദ്ദേശം അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പൊലീസ് മറുപടി നല്‍കി.

ബലാത്സംഗക്കേസില്‍ ഹാജരാകുന്നതില്‍ ഒരു തരത്തിലും സാവാകാശം നല്‍കാനാവില്ല. അടിയന്തിരമായി ഈ കേസിന്റെ അന്വേഷണ ചുമതലുയള്ള എറണാകുളം സൗത്ത് സിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് പൊലീസ് മറുപടി നല്‍കി.

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ലെങ്കില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വിജയ്ബാബുവിനെ നാട്ടിലെത്തിക്കുക എന്നതാണ് പൊലീസ് ഉദ്ദേശിക്കുന്നത്.