മഹേശൻ്റെ ആത്മഹത്യ: വെള്ളാപ്പള്ളി കുടുക്കിലേയ്ക്ക്; ആത്മഹത്യാക്കുറിപ്പിൽ നിർണ്ണായക തെളിവുകൾ: വെള്ളാപ്പള്ളിയെ വെളളിയാഴ്ച ചോദ്യം ചെയ്യും; പിടിമുറുക്കി ഗോകുലം ഗോപാലനും സംഘവും

മഹേശൻ്റെ ആത്മഹത്യ: വെള്ളാപ്പള്ളി കുടുക്കിലേയ്ക്ക്; ആത്മഹത്യാക്കുറിപ്പിൽ നിർണ്ണായക തെളിവുകൾ: വെള്ളാപ്പള്ളിയെ വെളളിയാഴ്ച ചോദ്യം ചെയ്യും; പിടിമുറുക്കി ഗോകുലം ഗോപാലനും സംഘവും

സ്വന്തം ലേഖകൻ

ചേർത്തല: മൈക്രോ ഫിനാൻസ് അഴിമതി അടക്കം നിരവധി ആരോപണങ്ങളുണ്ടായിട്ടും എല്ലാത്തിൽ നിന്നും രക്ഷപെട്ട വെള്ളാപ്പള്ളി നടേശനെ കുരുക്കി ആത്മഹത്യാക്കുരുക്ക്.
എസ്‌എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യ വെള്ളാപ്പള്ളിയ്ക്ക് കുരുക്കാകും എന്ന് ഉറപ്പായി.

ആത്മഹത്യാക്കുറിപ്പിൽ വെള്ളാപ്പള്ളിയുടെ പേരുള്ളത് കൂടാതെ, തട്ടിപ്പ് കേസിൽ നിർണ്ണായകമായ പല തെളിവുകളും മഹേശൻ്റെ കയ്യിലുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെളളിയാഴ്ച ചോദ്യം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി അന്വേഷണസംഘത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയത്. അതേസമയം, കേസില്‍ വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈക്രോഫിനാന്‍സ് കേസിലടക്കം കുടുക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശന്‍ കത്തുകളിലും എഴുതിയിരുന്നത്. വെളളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുള്ള ആത്മഹത്യകുറിപ്പ് കൂടി പുറത്തുവന്നതോടെ പൊലീസിന് ചോദ്യം ചെയ്യലിലേക്ക് നീങ്ങേണ്ടിവന്നു.

മൂന്ന് മണിക്കൂറിലധികം അശോകനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൊലീസിനെ രാത്രിയോടെയാണ് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ഇതോടെ ചോദ്യം ചെയ്യല്‍ മാറ്റിയത്.

മഹേശന്‍റേതായി പുറത്തുവന്ന കത്തുകളിലെയും കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍. വെള്ളാപ്പള്ളി നടേശനും കെ എല്‍ അശോകനുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാല്‍ അതിലേക്ക് എത്താന്‍ ഇനിയും തെളിവുകള്‍ വേണമെന്നാണ് മാരാരിക്കുളം പൊലീസ് പറയുന്നത്.

അറസ്റ്റ് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണിച്ചുകുളങ്ങരയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഗോകുലം ഗോപാലന്‍റെ അടക്കം എതിര്‍ചേരിയുടെ നീക്കം.