പൊലീസിന്റെ വാഹനപരിശോധന ഇന്നുമുതൽ ഹൈടെക്ക് : വാഹന ഉടമയുടെ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്താൻ വാഹനത്തിന്റെ നമ്പർ മാത്രം മതി ഇനി പൊലീസിന് ; പിഴയടക്കാൻ പണമില്ലെങ്കിൽ എ.ടി.എം കാർഡ്

പൊലീസിന്റെ വാഹനപരിശോധന ഇന്നുമുതൽ ഹൈടെക്ക് : വാഹന ഉടമയുടെ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്താൻ വാഹനത്തിന്റെ നമ്പർ മാത്രം മതി ഇനി പൊലീസിന് ; പിഴയടക്കാൻ പണമില്ലെങ്കിൽ എ.ടി.എം കാർഡ്

സ്വന്തം ലേഖകൻ

തൃശൂർ: ഇ-പോസ് യന്ത്രം ഉപയോഗിച്ചുള്ള പൊലീസിന്റെ വാഹനപരിശോധനയ്ക്ക് സംസ്ഥാനത്ത് ഇന്ന് മുതൽ തുടക്കമാകും. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് വാഹനപരിശോധനയക്കായി ഇ പോസ് സംവിധാനം കൊണ്ടു വന്നത്.

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തിൽ വാഹനപരിശോധനയുമായി ബന്ധപ്പെട്ട് രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫേട്ടോ സഹിതമാണ് പൊലീസ് ഇപ്പോൾ കേസുകൾ രജിസ്ട്രർ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനപരിശോധനയ്ക്കിടയിൽ പിഴയടക്കാനുളള പണം കയ്യിലില്ലെങ്കിൽ വാഹനഉടമുടെ കൈയിലിലന്റെ പകരം എടിഎം കാർഡ് നൽകിയാൽ മതിയാകും. ഇതിന് പുറമെ ഇ പോസ് യന്ത്രത്തിൽ വാഹനത്തിന്റെ നമ്ബർ അടിച്ചുകൊടുത്താൽ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം പൊലീസിന് വിരൽത്തുമ്പിൽ ലഭിക്കും.

ഇതോടൊപ്പം വാഹന ഉടമ നടത്തിയ സമാനമായ നിയമലംഘനങ്ങളും പൊലീസിന് എളുപ്പത്തിൽ ലഭിക്കും.കയ്യിൽ എടിഎം കാർഡില്ലാത്ത നിയമലംഘകർക്ക് നേരിട്ട് പിഴയായി പണമടയ്ക്കാം.

സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂർ എന്നീ നഗരങ്ങളിലായിരിക്കും ഈ ഹൈടെക്ക് സംവിധാനം നടപ്പിലാക്കുക. ഇതിനായി ഒരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

പിന്നാലെ പടിപടിയായി മറ്റ് ജില്ലകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.