ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചുവെക്കാനാവില്ല, ജനാധിപത്യനിലപാടുകളെ അവര്‍ പരിഹസിച്ചു; ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല : കേന്ദ്രമന്ത്രി വി മുരളീധരന്‍

ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചുവെക്കാനാവില്ല, ജനാധിപത്യനിലപാടുകളെ അവര്‍ പരിഹസിച്ചു; ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല : കേന്ദ്രമന്ത്രി വി മുരളീധരന്‍

സ്വന്തം ലേഖകൻ

കോഴിക്കോട്:ബിബിസിക്കെതിരെ തുറന്നടിച്ച് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ.
മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്തരഹിതമായാല്‍ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഢലക്ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീര്‍പ്പ് കല്പിച്ച രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്.ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി ബി സി പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉക്രൈന്‍ യുദ്ധത്തിന്‍റെ പേരില്‍ റഷ്യന്‍ മാധ്യമങ്ങളെ അടിച്ചു പുറത്താക്കിയവരാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.എന്നിട്ട് അവരാണ് മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി പറയുന്നത്.രാജ്യത്തിന്‍റെ അഖണ്ഡതക്ക് വെല്ലുവിളിയായിട്ടും ഒരു മാധ്യമത്തെയും പടിക്കു പുറത്താക്കിയിട്ടില്ല.നാട്ടില്‍ അസ്ഥിരത ഉണ്ടാക്കാന്‍ നടത്തിയ ശ്രമം നടക്കാതായപ്പോള്‍ 20വര്‍ഷം മുമ്പത്തെ കാര്യങ്ങള്‍ പറഞ്ഞു വരികയാണ്.

ഇന്ത്യയുടെ ജനാധിപത്യ നിലപാടുകളെ ബിബിസി പരിഹസിച്ചു.ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ല.രണ്ട് തവണ ബിബിസിയെ കോണ്‍ഗ്രസ്‌ വിലക്കിയെന്നു ഓര്‍ക്കണം.രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പലരും ബിബിസിയെ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.