ഉത്തർപ്രദേശിൽ അജ്ഞാത പനി പടരുന്നു; മരണം നൂറ് കടന്നതായി റിപ്പോർട്ട്; മരിക്കുന്നതിലേറെയും കുട്ടികൾ; വാർത്ത നിഷേധിച്ച് യു.പി സർക്കാർ
സ്വന്തം ലേഖകൻ
ലക്നോ: ഉത്തർപ്രദേശിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. പടിഞ്ഞാറൻ യുപിയിൽ ഉൾപ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ൻപുരി, കാസ്ഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് രോഗം ബാധിച്ച് നൂറോളം പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരിക്കുന്നതിൽ ഭൂരിഭാഗവും കുട്ടികളാണ്. പനി ബാധിച്ച് ഒരു മാസത്തിനിടെ ഫിറോസാബാദിൽ മാത്രം അമ്പതിന് മുകളിൽ പേരാണ് മരിച്ചത്. അജ്ഞാത പനി ഭീതിയെ തുടർന്ന് യുപിയിലെ പല ഗ്രാമങ്ങളിലും ആളുകൾ വീടടച്ച് നാടുവിട്ടുതുടങ്ങിയാതും റിപ്പോർട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അജ്ഞാത രോഗം പടരുന്നതായുള്ള വാർത്തകൾ നിഷേധിച്ച് ഉത്തർപ്രദേശ് സർക്കാർ രംഗത്തെത്തി. ഫിറോസാബാദിലെ മരണങ്ങൾ ഡെങ്കിപ്പനിയും സീസണൽ രോഗങ്ങളും മൂലമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാൾ വിശദീകരണം നൽകിയത്.
ഡെങ്കിപ്പനിയും സീസണൽ രോഗങ്ങളും മൂലം ഫിറോസാബാദിലെ മരണസംഖ്യ അമ്പത് കടന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ മരണത്തിൻറെ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ ഡെങ്കിപ്പനി ചികിത്സയോട് രോഗികൾ പ്രതികരിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് കൊതുകു നിയന്ത്രണം സജീവമാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.