മൊബൈൽ വില്ലനായി; പതിനാലുകാരൻ അച്ഛനോട് വഴക്കിട്ട് ജീവനൊടുക്കി; പതിനാലുകാരന്റെ ജീവനെടുത്തത് മൊബൈൽ റീച്ചാർജ് ചെയ്യാനെടുത്ത 1500 രൂപ

മൊബൈൽ വില്ലനായി; പതിനാലുകാരൻ അച്ഛനോട് വഴക്കിട്ട് ജീവനൊടുക്കി; പതിനാലുകാരന്റെ ജീവനെടുത്തത് മൊബൈൽ റീച്ചാർജ് ചെയ്യാനെടുത്ത 1500 രൂപ

തേർഡ് ഐ ബ്യൂറോ

കട്ടപ്പന: ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഓൺലൈൻ പഠനത്തിനായി നൽകിയത് വലിയ അപകടമാണ് എന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. കട്ടപ്പനയിലുണ്ടായ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ മലയാള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.

മൊബൈൽ ഗെയിം കളിക്കുന്നതിന് 1500 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞ വിഷമത്തിൽ കുട്ടി ആത്മഹത്യ ചെയ്ത സംഭവമാണ് കട്ടപ്പനയിൽ നിന്നും കേൾക്കുന്നത്. കട്ടപ്പന ട്രൈബൽ ഹയർസെക്കന്ററി സ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയും സുവർണ ഗിരി കല്യാണത്തണ്ട് കറുകപ്പറമ്ബിൽ ബാബു (രവീന്ദ്രൻ)-ശ്രീജ ദമ്ബതികളുടെ മകനുമായ ഗർഷോം(14) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെനേരം മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനും അമിത തുക ചിലവാക്കി റീചാർജ് ചെയ്തതിനും പിതാവ് ഗർഷോമിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുട്ടി. ഇന്ന് രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച കുട്ടി ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം നടക്കുമ്‌ബോൾ അനിയത്തി ജിസിയയും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. ജോലിക്കുപോയിരുന്ന അമ്മ ഇടയ്ക്ക് വിളിച്ചിട്ടും ഗർഷോമിനെ കിട്ടാത്തതിനെ തുടർന്ന് അയൽവാസിയായ പാസ്റ്ററെ വിളിച്ച് കാര്യംപറഞ്ഞിരുന്നു. തുടർന്ന് ഇവർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.