40 ലക്ഷം മുടക്കി സര്‍ക്കാര്‍ പണിയിച്ച കെട്ടിടം; ഇപ്പോള്‍ അനാശസ്യ പ്രവര്‍ത്തങ്ങളുടെ കേന്ദ്രം; രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ തിരുവല്ല നഗരസഭ ആരംഭിച്ച ഷീ ലോഡ്ജ്

40 ലക്ഷം മുടക്കി സര്‍ക്കാര്‍ പണിയിച്ച കെട്ടിടം; ഇപ്പോള്‍ അനാശസ്യ പ്രവര്‍ത്തങ്ങളുടെ കേന്ദ്രം; രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ തിരുവല്ല നഗരസഭ ആരംഭിച്ച ഷീ ലോഡ്ജ്

തിരുവല്ല: കൊട്ടിഘോഷിച്ച്‌ നഗരസഭ ആരംഭിച്ച ഷീ ലോഡ്ജ് നിര്‍മ്മിച്ച്‌ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തിട്ടില്ല.

രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഷീ ലോഡ്ജില്‍ വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് സാധിക്കാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. 2022 ഏപ്രില്‍ 30ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് ഉദ്ഘാടനം ചെയ്തത്.

40 ലക്ഷം രൂപ ചെലവാക്കി ഒന്നാം ഘട്ടമാണ് പൂര്‍ത്തിയാക്കിയത്.
അടുത്ത ഘട്ടത്തില്‍ 40 ലക്ഷം രൂപ കൂടി മുടക്കി രണ്ടാമത്തെ നില പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂര്‍ത്തിയായ കെട്ടിടത്തില്‍ ഒരു മുറി, 4 പേര്‍ക്ക് വീതം താമസിക്കാവുന്ന 2 ഡോര്‍മിറ്ററി, അടുക്കള, ഡൈനിംഗ് ഹാള്‍, ഓഫീസ് മുറി, പൊതുടോയ്‌ലെറ്റ് , വരാന്ത, ചുറ്റുമതില്‍ എന്നിവയുണ്ട്. മുറിയും ഡോര്‍മിറ്ററികളും ഓഫീസ് മുറിയും അറ്റാച്ച്‌ഡ് ആണ്. നഗരസഭാ സ്വാകാര്യ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍. ടി.സി. ബസ് സ്റ്റാന്‍ഡ് എന്നിവയ്ക്ക് സമീപമാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്.