തിടനാട് സഹകരണബാങ്ക്; തെരഞ്ഞെടുപ്പിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് : പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർക്ക് പരിക്ക്: ഭരണം നിലനിര്‍ത്തി ജനകീയ പാനല്‍
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തിടനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ പോലീസ് ലാത്തിച്ചാര്‍ജിനിടെ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജിന് പരിക്കേറ്റു. വിജിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജനപക്ഷം പിന്തുണയുള്ള ജനകീയ പാനലും ഇടതുപാനലായ സഹകരണ മുന്നണിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജും സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപത്ത് നിന്നു പ്രവര്‍ത്തകരെ മാറ്റണമെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാങ്കിന് സമീപം കൂടി നിന്ന പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു. എംഎല്‍എയ്ക്ക് വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപത്ത് നില്ക്കാമെങ്കില് തനിക്കും നില്ക്കാമെന്നായിരുന്നു ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജിന്റെ നിലപാട്. പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഷോണ്‍ പിന്‍വാങ്ങിയതിന് പിന്നാലെ കൂവി വിളിച്ചതോടെ ഷോണ്‍ തിരികെ വന്നു. തുടര്‍ന്ന് പോലീസ് ഇരുപക്ഷത്തോടും മാറാന്‍ ആവശ്യപ്പെടുകയും സംഭവം സംഘര്‍ഷത്തിലേയ്ക്ക് മാറുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനപക്ഷം നേതൃത്വം നല്കുന്ന ജനകീയ പാനല്‍ തിടനാട് സഹകരണ ബാങ്കിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 13 ല്‍ 12 സീറ്റിലും വിജയിച്ച് ഭരണം നിലനിര്‍ത്തി. വി.ടി. തോമസ് വടകര നേതൃത്വം നല്കിയ പാനലില്‍ നിന്ന് ടോമി സെബാസ്റ്റ്യന്‍ ഈറ്റത്തോട്ട്, ജോമി ജോര്‍ജ് പഴേട്ട്, ജോര്‍ജ് സ്റ്റീഫന്‍ പ്ലാത്തോട്ടത്തില്‍, ബെന്നി ജോര്‍ജ് തയ്യില്‍, കെ.കെ. സുകുമാരന്‍ കരോട്ടുകൊടൂര്‍, പി.ജെ. ചാക്കോ പൊരിയത്ത്, മാര്ട്ടിന് ജോര്‍ജ് കണിപറമ്ബില്, കെ.ജി.ഷാജി കുന്നുംപുറത്ത്, വി. വിജയശ്രീ നാരായണമംഗലത്ത് ഇല്ലം, ഫിലറ്റ് മേരി ജോര്‍ജ് പേരേക്കാട്ട്, മേരി ജോസഫ് വടക്കേമുറിയില്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഇടതുപാനലായ സഹകരണമുന്നണിയില്‍ നിന്ന് വി.പി. രാജു മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.