play-sharp-fill
കോട്ടയം കുമരകത്ത് പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരൂണാന്ത്യം : മരിച്ചത് ചുള ഭാഗം സ്വദേശിനി; സിസേറിയനു വേണ്ടി യുവതിക്കു അനസ്തീഷ്യാ നൽകിയതിന് ശേഷം ബോധം തിരിച്ചു കിട്ടാൻ വൈകി

കോട്ടയം കുമരകത്ത് പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരൂണാന്ത്യം : മരിച്ചത് ചുള ഭാഗം സ്വദേശിനി; സിസേറിയനു വേണ്ടി യുവതിക്കു അനസ്തീഷ്യാ നൽകിയതിന് ശേഷം ബോധം തിരിച്ചു കിട്ടാൻ വൈകി

സ്വന്തം ലേഖകൻ 

കുമരകം : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചുള ഭാഗത്ത് തൈത്തറ നിധീഷിന്റെ ഭാര്യ രജിത (33 ) ആണ് മരിച്ചത്. കഴിഞ്ഞ വാഴാഴ്ച കടപ്പുറം ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയനു വേണ്ടി യുവതിക്കു അനസ്തീഷ്യാ നൽകിയിരുന്നു.

ബോധം തിരിച്ചു കിട്ടാൻ വൈകിയതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കാേളേജിൽ എത്തിച്ചിട്ട് നാലു ദിവസമായിട്ടും അബോധാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയാേടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആൺകുട്ടിയാണ്. മൂത്ത മകൾ അർച്ചന (8). മുഹമ്മ പൊന്നാട് പുത്തൻ പുരയ്ക്കൽ രവി – പെണ്ണമ്മ ദമ്പതികളുടെ മകളാണ് രജിത.

പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയ്ക്ക് എതിരെ ബന്ധുക്കൾ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി.