ശ്യാമളയെ പോരാളി ഷാജിയും കൈവിട്ടു ; അഹങ്കാരികളെ പാർട്ടിക്ക് വേണ്ട

ശ്യാമളയെ പോരാളി ഷാജിയും കൈവിട്ടു ; അഹങ്കാരികളെ പാർട്ടിക്ക് വേണ്ട

സ്വന്തം ലേഖകൻ

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അദ്ധ്യക്ഷ ശ്യാമളയ്‌ക്കെതിരെ സി.പി.എം നടപടിയെടുക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ സി.പി.എമ്മിന്റെ പോർമുഖമായ പോരാളി ഷാജി രംഗത്തെത്തി. സി.പി.എമ്മിന്റെ സൈബർ പോരാട്ടം മുന്നിൽനിന്നു നയിക്കുന്ന പേജിൽ ഇത്തരമൊരു പോസ്റ്റ് കണ്ട് അണികളും ഫോളോവേഴ്‌സും അമ്പരന്നു. എന്നാൽ,ഹാക്ക് ചെയ്തിട്ടില്ലെന്നു ഷാജിയുടെ മറുപടിയും എത്തി.ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം. ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കി വയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക. അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ്’- ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന്? പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം.ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക.അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ്.വ്യക്തിയെ കാൾ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കിൽ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും. മറ്റുള്ള പാർട്ടിക്കാർ തെറ്റ് ചെയ്യുതാലും അനുഭാവികളും പ്രവർത്തകരും വോട്ട് ചെയ്യും സി.പി.എം തെറ്റ് ചെയ്യുതാൽ ജനങ്ങൾ പൊറുക്കില്ല അത് ഓർമ്മ ഉണ്ടാവണം ഒരോ നേതാക്കൾക്കും.ഇ എം എസ്സിനും ,എ കെ ജിക്കും, നായനാർക്കും വി എസ്സിനും പിണറായിക്കും സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട് അധ്യക്ഷക്ക് നടപടിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സി.പി.എമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group