ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണം;വസ്ത്രം കടിച്ചു കീറി, ഓടിച്ചിട്ട് കടിച്ചു; നാല് പേര്‍ക്ക് പരിക്ക്; നായക്ക് പേയുള്ളതായി  സംശയം

ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണം;വസ്ത്രം കടിച്ചു കീറി, ഓടിച്ചിട്ട് കടിച്ചു; നാല് പേര്‍ക്ക് പരിക്ക്; നായക്ക് പേയുള്ളതായി സംശയം

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെയാണ് സംഭവം.

രാവിലെ മുതല്‍ സ്റ്റേഡിയത്തിലെത്തുന്ന കടക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ നായ്ക്കള്‍ കുരച്ചുചാടുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയുടെ മുന്നില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ക്ക് നേരെ കുരച്ചുചാടിയ നായ ഇദ്ദേഹത്തെ കടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടാണ് രണ്ട് സ്ത്രീകള്‍ക്കുള്‍പ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലില്‍ കടിക്കുകയുമായിരുന്നു. കടിച്ച നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാര്‍ വലയുപയോഗിച്ച്‌ പിടിച്ചു. ഇതിന് പേയുള്ളതായി നായപിടുത്തക്കാര്‍ സംശയിക്കുന്നു. ഈ നായയില്‍ നിന്നാണ് എല്ലാവര്‍ക്കും കടിയേറ്റത്.

നായപിടുത്തക്കാര്‍ എത്തുമ്പോഴും നായ യാത്രക്കാര്‍ക്ക് നേരെ കുരച്ചുചാടുകയായിരുന്നു. നായയുടെ കടിയേറ്റ യാത്രക്കാരന്‍ മുറിവ് കഴുകുന്നതിനായി ശുദ്ധജലം കിട്ടാതെ വിഷമിച്ചു. പിന്നീട് ഓടിക്കൂടിയവര്‍ സ്റ്റേഡിയത്തിന് പുറത്തെ കടയില്‍ നിന്ന് മിനറല്‍വാട്ടര്‍ വാങ്ങിക്കൊണ്ടുവന്നാണ് മുറിവേറ്റ ഭാഗം വൃത്തിയാക്കിയത്.

അതേസമയം, കടിയേറ്റവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ റാബിസ് വാക്സിന്‍ ഇല്ലാത്തതും പ്രശ്നമായി. ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അവിടെയും വാക്സിന്‍ ഇല്ലെന്ന മറുപടിയാണ് നായയുടെ കടിയേറ്റവര്‍ക്ക് ലഭിച്ചത്.

ഇ എം എസ് സ്റ്റേഡിയത്തിലും പരിസരത്തുമായി നിരവധി തെരുവ് നായ്ക്കള്‍ കൂട്ടമായി അലഞ്ഞുതിരിയുകയാണ്. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തിച്ചേരുകയും ചെയ്യുന്ന ഇവിടെ ഒരു പൊതുടാപ്പ് പോലും ഇല്ലെന്ന ആക്ഷേപം ശക്തമാണ്.