play-sharp-fill
തലസ്ഥാനത്തെ ലൈസന്‍സില്ലാത്ത ആക്രിക്കടയ്ക്ക് പൂട്ടിടും; പരിശോധനക്ക് നിര്‍ദ്ദേശം  നല്‍കി പൊലീസ് കമ്മീഷണര്‍

തലസ്ഥാനത്തെ ലൈസന്‍സില്ലാത്ത ആക്രിക്കടയ്ക്ക് പൂട്ടിടും; പരിശോധനക്ക് നിര്‍ദ്ദേശം നല്‍കി പൊലീസ് കമ്മീഷണര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്തെ
എല്ലാ ആക്രി കടകളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി പൊലീസ് കമ്മീഷണര്‍.


ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആക്രിക്കടകള്‍ക്കെതിരെ നടപടി സ്വീകരിക്കും.
പിആര്‍എസ് ആശുപത്രിക്ക് സമീപത്ത് ഇന്നലെ ആക്രിക്കടക്ക് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വന്‍ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ കടയില്‍ ഫോറന്‍സിക്, ഇലക്‌ട്രിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡ് ആക്രിക്കടകളുടെ താവളമാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡമില്ലാതെയാണ് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നത്.

ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ പല കടകളിലും തീയണയ്ക്കാനുള്ള സംവിധാനങ്ങളില്ല. റോഡുകളിലടക്കം ആക്രികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. തീപിടുത്തമുണ്ടായാല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യവുമുണ്ട്.

രാവിലെ പതിനൊന്നരയ്ക്കാണ് കരമനയില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബണ്ട് റോഡിലെ ആക്രി ഗോഡൗണില്‍ നിന്ന് പുക ഉയര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ പെട്ടെന്ന് മാറ്റിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ജനവാസ കേന്ദ്രത്തിലെ ഗോഡൗണിനെതരെ സമീപവാസികള്‍ നേരത്തെ നിരവധി തവണ നഗരസഭക്ക് പരാതി നല്‍കിയിരുന്നു. ലൈസന്‍സില്ലാതെയായിരുന്നു കടയുടെ പ്രവര്‍ത്തനമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.