മരത്തിന്റെ കൊമ്പ് മുറിച്ചതിന്റെ പേരിൽ കെ.എസ്.ഇ.ബി വനിതാ എ.ഇയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി
സ്വന്തം ലേഖകൻ
തൊടുപുഴ: സ്ഥലമുടമയുടെ അനുവാദമില്ലാതെ മരത്തിന്റെ കൊമ്പ് മുറിച്ചെന്ന പരാതിയില്‍ കെ.എസ്.ഇ.ബി വനിതാ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറോട് കരിമണ്ണൂര്‍ എസ്.ഐ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
കരിമണ്ണൂര്‍ ഇലക്ട്രിക് സെക്ഷനിലെ അസി. എന്‍ജിനിയര്‍ പി.എസ്. രശ്മിയാണ് ഡി.ജി.പി, ജില്ലാ കളക്ടര്‍, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കമ്ബനി ഷാപ്പ് കഴിഞ്ഞ് ചെപ്പുകുളം റൂട്ടില്‍ റോഡരികില്‍ ലൈനിലേക്ക് ചാഞ്ഞ് നിന്നിരുന്ന റബര്‍ മരത്തിന്റെ മുകള്‍ ഭാഗം ഓവര്‍സിയറുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മുറിച്ച് മാറ്റി.
ആ സമയം അവിടെ ജോലി ചെയ്തുകൊണ്ടിരുന്നയാളുടെ അനുവാദത്തോടെയായിരുന്നു ഇത് ചെയ്തത്. ഞായറാഴ്ച ഉടമയുടെ അനുവാദമില്ലാതെയാണ് മരക്കൊമ്ബ് മുറിച്ചതെന്ന പരാതിയുണ്ടെന്ന് പൊലീസ് വിളിച്ച് അറിയിച്ചതനുസരിച്ച് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറും ഓവര്‍സിയറും സ്റ്റേഷനിലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം പരാതിക്കാരനും സ്ഥലത്തുണ്ടായിരുന്നു. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരത്തിന്റെ ലൈനിലേക്ക് ചാഞ്ഞ ഭാഗം വെട്ടിയതെന്ന് അറിയിച്ചെങ്കിലും എസ്.ഐ മോശമായി പെരുമാറിയെന്നാണ് പരാതി.
പരാതിയില്‍ ഒപ്പിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നും എസ്.ഐ മോശമായി പെരുമാറിയിട്ടില്ലെന്നും കരിമണ്ണൂര്‍ സി.ഐ അറിയിച്ചു.