ഫെബ്രുവരിയില്‍ സൈനികനുമായുള്ള നിശ്ചയ ശേഷം ജൂണില്‍ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ എന്ന്  കള്ളം പറഞ്ഞ് മൂന്ന് ദിവസം ‘ഹണിമൂണ്‍’ അടിച്ചുപൊളിച്ചത് ശിവലോകത്തെ വൈകുണ്ഠം എസ്റ്റേറ്റിന് അടുത്തുള്ള റിസോര്‍ട്ടില്‍; ഗ്രീഷ്മയുടെ ഇനിയുള്ള മൊഴി നിര്‍ണ്ണായകം; ഷാരോണ്‍ കേസിൽ അന്വേഷണം തമിഴ്‌നാട്ടില്‍ എത്തുമ്പോൾ…..!

ഫെബ്രുവരിയില്‍ സൈനികനുമായുള്ള നിശ്ചയ ശേഷം ജൂണില്‍ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ എന്ന് കള്ളം പറഞ്ഞ് മൂന്ന് ദിവസം ‘ഹണിമൂണ്‍’ അടിച്ചുപൊളിച്ചത് ശിവലോകത്തെ വൈകുണ്ഠം എസ്റ്റേറ്റിന് അടുത്തുള്ള റിസോര്‍ട്ടില്‍; ഗ്രീഷ്മയുടെ ഇനിയുള്ള മൊഴി നിര്‍ണ്ണായകം; ഷാരോണ്‍ കേസിൽ അന്വേഷണം തമിഴ്‌നാട്ടില്‍ എത്തുമ്പോൾ…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് രാവിലെ അന്വേഷണ സംഘം തൃപ്പരപ്പില്‍ എത്തിക്കും.

കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനാണ് ഗ്രീഷ്മയെ തമിഴ്‌നാട്ടില്‍ എത്തിക്കുന്നത്. തൃപ്പരപ്പിനടുത്തുള്ള റിസോര്‍ട്ടില്‍ ഷാരോണുമായി ഹണിമൂണ്‍ ആഘോഷിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മ നല്‍കിയിരിക്കുന്ന മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പരപ്പിനടുത്ത് മൂന്ന് റിസോര്‍ട്ടുകളാണുള്ളത്. ഇതില്‍ ശിവലോകത്തെ റിപ്പോര്‍ട്ടിലായിരിക്കാം ഇവര്‍ തങ്ങിയതെന്ന് പൊലീസ് കണക്ക് കൂട്ടുന്നു. ജൂണില്‍ ഷാരോണിനെ കൊണ്ട് താലി കെട്ടിപ്പിച്ചിട്ട് വൈകുണ്ഠം എസ്റ്റേറ്റിനടുത്തുള്ള റിസോര്‍ട്ടില്‍ എത്തിയ ഇവര്‍ മൂന്ന് ദിവസം അവിടെ തങ്ങിയെന്നാണ് മൊഴി.

കോളേജില്‍ നിന്നും വിനോദയാത്ര പോകുന്നുവെന്ന് കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍
പല വട്ടം വീട്ടിലേക്ക് വിളിച്ച ഗ്രീഷ്മ ടൂറിന്റെ വിവരങ്ങള്‍ അമ്മയോട് പങ്കുവെയ്ക്കുകയും ചെയ്തു. തൃപ്പരപ്പിനടുത്ത റിസോര്‍ട്ടില്‍ തങ്ങിയപ്പോഴാണ് ഗ്രീഷ്മ ഭയപ്പെട്ട ദൃശ്യങ്ങള്‍ ഷാരോണ്‍ എടുത്തതെന്ന് കരുതുന്നു.

സ്വകാര്യ ദൃശ്യങ്ങള്‍ നേരത്തെയും ഷാരോണിന്റെ കയ്യില്‍ ഉണ്ടെന്നാണ് ഗ്രീഷ്മ പറയുന്നത്. പരസ്പരം അകന്നപ്പോഴും ഈ ദൃശ്യങ്ങളും ഫോട്ടോയും അയച്ച്‌ സൈക്കോളജിക്കലി തന്നെ വീണ്ടും കീഴ്‌പ്പെടുത്താന്‍ ശ്രമം ഉണ്ടായതായി ഗ്രീഷ്മ മൊഴി നല്‍കിയതായി വിവരം ഉണ്ട്. ഗ്രീഷ്മയ്ക്ക് ഒരു ബ്രോക്കര്‍ വഴി എത്തിയ നാഗര്‍ കോവിലിലെ സൈനികന്റെ വിവാഹാലോചന ഉറപ്പിച്ചത് ഫെബ്രുവരിയിലായിരുന്നു. നാഗര്‍കോവിലിലെ വരനോടൊപ്പവും ഇതിനിടയില്‍ ഗ്രീഷ്മ ഔട്ടിംഗിന് പോയിട്ടുണ്ട്.

പിന്നീട് ഇയാള്‍ ജോലി സ്ഥലമായ ജമ്മു കാശ്മീരിലേയ്ക്ക് മടങ്ങി പോയപ്പോഴും ഗ്രീഷ്മ എന്നും വിളിക്കുമായിരുന്നു. കൂടുതലും വീഡിയോ കോളുകള്‍ ആയിരുന്നു.
നാഗര്‍ കോവിലിലെ വരനെ കല്യാണം കഴിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതിന് ശേഷമാണ് ഷാരോണിനെ കൊണ്ട് താലികെട്ടിപ്പിച്ചതും മധുവിധു ആലോഷിച്ചതും.

ഷാരോണ്‍ ഒഴിഞ്ഞു പോകില്ലന്നും ബാധ്യത ആമെന്നുമുള്ള കണക്ക് കൂട്ടലിലാണ് ഗ്രീഷ്മ വീണ്ടും ചങ്ങാത്തത്തിന് മുതിര്‍ന്നത്. പ്രണയം നടിക്കുമ്പോഴും മനസില്‍ അടങ്ങാത്ത പക കാത്ത് സൂക്ഷിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെ ഇന്നലെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തില്ല. നെയ്യാറ്റിന്‍കര ഡിവൈ എസ് പി ഓഫീസിലും റൂറല്‍ എസ്‌പി ഓഫീസിലും എത്തിച്ചുവെങ്കിലും നപടിക്രമങ്ങള്‍ കാരണം ചോദ്യം ചെയ്യലിലേക്ക് നീങ്ങിയില്ല. ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകുമെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്.