ജന്മദിനത്തിൽ ദാരുണാന്ത്യം;റിഫയ്ക്ക് ശേഷം ഷഹാനയോ?
സ്വന്തം ലേഖകൻ
കോഴിക്കോട്:മോഡലും നടിയുമായ കാസർഗോഡ് സ്വദേശിനി ഷഹാന മരിച്ച സംഭവത്തിൽ കൊലപാതകമെന്ന് ബന്ധുക്കൾ. ഇന്ന് ഷഹാനയുടെ ജന്മദിനമായിരുന്നു. എല്ലാവരേയും ജന്മദിനം ആഘോഷിക്കുവാനും,വിരുന്നു നൽകുവാനും ഷഹാന ക്ഷണിച്ചിരുന്നുവെന്ന് ഷഹാനയുടെ അമ്മയും ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിൽ മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല എന്ന് ഷഹാനയുടെ അമ്മ.
ഭർത്താവ് സജാദ് മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും,മകളെ കൊല്ലുമെന്ന് പറഞ്ഞതായും അമ്മ പറഞ്ഞു. സിനിമയിൽ അഭിനയിച്ച പ്രതിഫലത്തെ ചൊല്ലി ഷഹാനയും ഭർത്താവും വാക്കുതർക്കം ഉണ്ടായെന്ന് പൊലീസ്.ഇവരുടെ മുറിയിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തി.ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്നും പൊലീസ് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണവിവരം അറിഞ്ഞ് അയൽക്കാർ എത്തിയപ്പോൾ ഷഹാന സജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടത്. ഷഹാന ജനലഴിയിൽ തൂങ്ങിമരിച്ചെന്നും,മൃതദേഹം താൻ എടുത്ത് മടിയിൽ കിടത്തിയതാണെന്നും സജാദ് നാട്ടുകാരോട് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു സജാദിന്റേയും ഷഹാനയുടേയും വിവാഹം. വിവാഹത്തിന് ശേഷം മകളെ കാണാൻ അനുവദിച്ചിട്ടില്ലെന്ന് ഷഹാനയുടെ അമ്മ. ജ്വല്ലറി പരസ്യങ്ങളിലെ മോഡലിങ്ങിലൂടെയാണ് ഷഹാന ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.