‘നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി’; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

‘നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി’; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.

വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും കുട്ടിയുടെ സ്വര്‍ണ ഏലസും പണവും കവരുകയും ചെയ്തു.

ഈ ഏലസ് ചാലയിലുള്ള സ്വര്‍ണക്കടയില്‍ വിറ്റു. പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് പെണ്‍കുട്ടി അറിയുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് എസി ജെ കെ ദിനില്‍, സിഐ അജി ചന്ദ്രന്‍നായര്‍ എന്നിവരാണ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.