play-sharp-fill
മലയാളികള്‍ അടക്കമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് മംഗളൂരുവിലെ ഫ്ലാറ്റിലെത്തിച്ച്‌ പെണ്‍വാണിഭം; ഇടനിലക്കാരനും പിടിയില്‍

മലയാളികള്‍ അടക്കമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് മംഗളൂരുവിലെ ഫ്ലാറ്റിലെത്തിച്ച്‌ പെണ്‍വാണിഭം; ഇടനിലക്കാരനും പിടിയില്‍

സ്വന്തം ലേഖിക

മംഗളുരു: പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുള്‍ റാസിക്കും (44) കുടുങ്ങി.


റാസിക് അടക്കമുള്ള പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദിഗുഡ്ഡയിലെ ഫ്ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തുകയും ഇരകളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്ലാറ്റിലെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൊത്തം പത്ത് കേസുകളാണ് ഇവിടെയുള്ള വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇരകളില്‍ ചില മലയാളി പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഫ്ലാറ്റിലെത്തിച്ച്‌ പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നു. മംഗളൂരു അടക്കം കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഈ ഫ്ലാറ്റില്‍ എത്തിച്ചിരുന്നു.

പിടിയിലായ പ്രതികള്‍ അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രികള്‍ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു .മുഹമ്മദ് ഷെരീഫ് (46), സന (24), ഉമര്‍ കുഞ്ഞി (43), മുഹമ്മദ് ഹനീഫ് (46), സന്ദീപ് (43), പ്രവീണ്‍ ഡിസൂസ (40), രഹര്‍നാഥ് (48). ഷമീമ തുടങ്ങിയവരാണ് നേരത്തെ പിടികൂടിയിരുന്നത്.