play-sharp-fill
ഫിറ്റ്‌നസ് നേടിയത് പത്തിലൊന്ന് സ്‌കൂള്‍ ബസുകള്‍; 19000 ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ല; പല സ്‌കൂളുകളും ഇപ്പോള്‍ ബസ് ഇറക്കുന്നതിന് തയ്യാറല്ല; അറ്റകുറ്റപ്പണിക്ക് കെഎസ്‌ആര്‍ടിസി‍ വര്‍ക്ക്‌ഷോപ്പുകളും ഉപയോഗിക്കുന്നു

ഫിറ്റ്‌നസ് നേടിയത് പത്തിലൊന്ന് സ്‌കൂള്‍ ബസുകള്‍; 19000 ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ല; പല സ്‌കൂളുകളും ഇപ്പോള്‍ ബസ് ഇറക്കുന്നതിന് തയ്യാറല്ല; അറ്റകുറ്റപ്പണിക്ക് കെഎസ്‌ആര്‍ടിസി‍ വര്‍ക്ക്‌ഷോപ്പുകളും ഉപയോഗിക്കുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് 22,718 സ്‌കൂള്‍ ബസുകളുള്ളതിൽ 2828 ബസുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമതാ പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളതെന്ന് മന്ത്രി ആൻ്റണി രാജു നിയമസഭയെ അറിയിച്ചു.


ഇതില്‍ 1022 ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. എട്ട്, ഒന്‍പത്, 11 ക്ലാസുകളില്‍ അധ്യയനം ആരംഭികാത്തതിനാൽ പല സ്‌കൂളുകളും ഇപ്പോള്‍ ബസ് ഇറക്കുന്നതിന് തയ്യാറല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നില്‍ രണ്ട് കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ എത്തുന്നതെന്നാണ് കാരണം. സ്‌കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്‌ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു. കുട്ടനാട് പോലുള്ള മേഖലകളില്‍ സ്‌കൂള്‍ സമയം ക്രമീകരിച്ച്‌ ബോട്ടുകള്‍ ഓടിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.