കോട്ടയത്ത് രാഹുൽ ഗാന്ധിയെ കാണാനെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പോലീസ് മർദ്ദനം ; സ്ഥാനാര്‍ത്ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് കയര്‍ത്തു സംസാരിക്കുകയും ജീപ്പില്‍വച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ത്ഥി സന്തോഷ് പുളിക്കല്‍
കോട്ടയം : രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോൾ പോലീസ് മർദ്ദിച്ചതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍. സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് കയര്‍ത്തു സംസാരിക്കുകയും ജീപ്പില്‍വച്ച് തന്നെ മര്‍ദിക്കുകയും ചെയ്തെന്നാണ് സന്തോഷ് പുളിക്കലിൻ്റെ ആരോപണം.
ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയില്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥി മാത്രമാണെന്നും. സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞാണ് പോലീസ് മര്‍ദിച്ചതെന്നും സന്തോഷ് ലൈവിൽ പറഞ്ഞു.
സ്റ്റേഷനില്‍വച്ച് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിയാണെന്ന് പോലീസിന് ബോധ്യമായത്. അതിന് മുമ്ബ് ക്രമിനലുകളോടെന്നതുപോലെ ചോദ്യം ചെയ്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് ഇനി സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്നും സമൂഹത്തില്‍ നന്മകള്‍ ചെയ്തതിന്റെ പേരിലാണ് തനിക്ക് ഈ അവഗണനകള്‍ മുഴുവനെന്നും വൈകാതെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സന്തോഷ്.